മദ്യത്തിനെതിരേയും മണ്ണാര്‍ക്കാട്ടെ ലഹരി വിരുദ്ധ കൂട്ടായ്മ മൂവ് കുടുംബമതില്‍ തീര്‍ക്കുമോ ? ബീവറേജസ് ഔട്ട്ലെറ്റിലെ കൊലപാതകത്തിന്‍റെ പശ്ചാത്തലത്തില്‍ ചോദ്യങ്ങളുയരുന്നു

ബീവറേജസ് ഔട്ട്ലെറ്റിലെ കൊലപാതകം. മണ്ണാര്‍ക്കാട് സാമൂഹ്യ മണ്ഡലത്തില്‍ ചര്‍ച്ചകള്‍ക്ക് വഴിവെച്ചു. ലഹരിക്കെതിരെയുണ്ടാക്കിയ മൂവെന്ന സംഘടനക്കെതിരെ ചോദ്യം ഉയരുകയാണ്. ഒരു ഭാഗത്ത് മുസ്ലിംലീഗും മദ്യത്തെയടക്കം എതിര്‍ക്കണമെന്ന നിലപാടുള്ളവരും എതിര്‍വശത്ത് രാസ ലഹരിയെയാണ് കൂടുതല്‍ എതിര്‍ക്കേണ്ടതെന്ന കാഴ്ച്ചപ്പാടുള്ളവരുമാണ്. നിരോധിത ലഹരിക്കെതിരെയാണ് ഡോക്ടര്‍ കമ്മാപ്പയുടെ നേതൃത്വത്തില്‍ മൂവെന്ന സംഘടന രൂപീകരിച്ചത്. കുടുംബ മതില്‍ ഉള്‍പ്പെടെ നടത്തി മികച്ച പ്രവര്‍ത്തനം കാഴ്ച്ചവെക്കാനും മൂവിനായി. എന്നാല്‍ അതേ സമയം തന്നെ അപകടകാരിയായ മദ്യത്തേയും എതിര്‍ക്കേണ്ടതല്ലെ എന്ന ചോദ്യം ഉയര്‍ന്നിരുന്നു. മൂവിന്‍റെ പ്രഥമ യോഗത്തില്‍ സിപിഎം മണ്ണാര്‍ക്കാട് ലോക്കല്‍ സെക്രറിയും കൗണ്‍സിലറുമായ കെ മന്‍സൂറാണ് ചോദ്യം ഉയര്‍ത്തിയത്. തുടര്‍ന്ന് മുസ്ലിംലീഗ് ഇതൊരു ക്യാമ്പയിനായി മുന്നോട്ടുവന്നു. മദ്യത്തെ വെള്ളപൂശുന്ന നിലപാടില്‍ നിന്ന് മൂവ് പിന്‍മാറണമെന്നാവശ്യപ്പെട്ട് എംഎസ്എഫ് പത്രപ്രസ്ഥാവന ഇറക്കി. എന്നാല്‍





സര്‍ക്കാര്‍ അംഗീകൃത സ്ഥാപനമായതിനാല്‍ മൂവ് മാത്രം പ്രതികരിച്ചിട്ട് കാര്യമില്ലെന്നായിരുന്നു ഭാരവാഹികളുടെ മറുപടി. വീണ്ടും മുസ്ലിംലീഗ് നേതാക്കള്‍ പലവേദികളിലും മൂവിനെതിരെ പരോക്ഷ വിമര്‍ശനമുയര്‍ത്തി. ഇതിനിടെയാണ് മണ്ണാര്‍ക്കാട് ബീവറേജില്‍ കൊലപാതകമുണ്ടായത്. ഇതോടെ മദ്യത്തേയും എതിര്‍ക്കേണ്ടതല്ലെ എന്ന ചോദ്യം പല കോണുകളില്‍ നിന്നും ഉയര്‍ന്നു. പ്രതിഷേധവുമായി യൂത്ത്ലീഗും രംഗത്തെത്തി. സമരത്തില്‍ എംഎസ്എഫ് നേതാവ് ടി.കെ സഫ്വാന്‍റെ ചോദ്യം. എന്നാല്‍ മദ്യം ലഹരിയല്ലെന്ന് മൂവ് ഭാരവാഹികള്‍ അഭിപ്രായപ്പെട്ടിട്ടില്ല എന്നത് വസ്തുതയാണ്. പ്രദേശികമായ ഒരു സംഘടനയുടെ പ്രതിഷേധംകൊണ്ട് മാത്രം ഇത് തടയാനികാല്ല എന്നതാണ് നിലപാട്. എന്നാല്‍ നിരോധിത ലഹരിയെ ചെറുക്കേണ്ട ഉത്തരവാദിത്വം സര്‍ക്കാറിനാണെന്നും ലഭ്യമാകുന്ന ലഹരിക്കെതിരെയാണ് ബോധവത്കരണം വേണ്ടതെന്നുള്ള ചോദ്യം യൂത്ത്ലീഗ് നേതാക്കളും ഉയര്‍ത്തുന്നുണ്ട്. മദ്യത്തിനെതിരേയും ക്യാമ്പയിന് ഇനി മൂവ് തയ്യാറാകുമോ എന്ന ചോദ്യം അവശേഷിക്കുകയാണ്.

Related