ആരോഗ്യപ്രവർത്തകരുടെ അശ്രാന്ത പരിശ്രമം ഉണ്ടാകുന്നതിനാലാണ് കേരളം നമ്പർ വൺ ആകുന്നത്, സർക്കാർ നൽകിയ ഉറപ്പുകളിൽ പലതും ഇന്നുവരെ നടപ്പായില്ല എന്നതിന്റെ നേർസാക്ഷ്യമാണ് ഡോക്ടർക്ക് നേരെയുള്ള ആക്രമണം, താമരശ്ശേരി താലൂക്ക് ആശുപത്രിയിലെ ഡോക്ടർക്ക് നേരെ നടന്ന ആക്രമണത്തിൽ പ്രതിഷേധവുമായി മണ്ണാർക്കാട് താലൂക്ക് ആശുപത്രിയിലെ ജീവനക്കാർ. ആരോഗ്യപ്രവർത്തകരുടെ ജീവൻ സംരക്ഷിക്കുക, ഭയമില്ലാതെ ജോലി ചെയ്യാൻ അനുവദിക്കുക, തുടങ്ങി വിവിധ മുദ്രാവാക്യങ്ങളുയർത്തിയാണ് കെജിഎംഒയുടെ നേതൃത്വത്തിൽ മണ്ണാർക്കാട് താലൂക്ക് ആശുപത്രിയിലെ ഡോക്ടർമാരും ജീവനക്കാരും പ്രതിഷേധം സംഘടിപ്പിച്ചത്. ആരോഗ്യ പ്രവർത്തകർക്ക് നേരെ നിരന്തരം ആക്രമണങ്ങൾ നടക്കുകയാണ്. ഇതെല്ലാം പൊതുജനാരോഗ്യ മേഖലയെ ബാധിക്കുമെന്ന് മനസ്സിലാക്കണം. ആശുപത്രി സംരഷണം ഉറപ്പാക്കുക, സിസിടിവി സ്ഥാപിക്കുക, പൊലീസ് ഹെഡ് പോസ്റ്റ് സ്ഥാപിക്കുക എന്നിങ്ങനെ സർക്കാർ നൽകിയ ഉറപ്പുകളെല്ലാം ഉടൻ തന്നെ നടപ്പിലാക്കണമെന്ന് ഡോക്ടർമാർ ആവശ്യപ്പെട്ടു. ആർഎംഒ ഡോ. റഷീദ്, ഡോ. നസീമുദീൻ, ഡോ. ബിന്ദു, നഴ്സിംഗ് സൂപ്രണ്ട് പ്രിയ, പുഷ്പജ, രാമദാസ് തുടങ്ങി നഴ്സ്മാർ, ജീവനക്കാർ തുടങ്ങിയവർ സംബന്ധിച്ചു