മണ്ണാര്‍ക്കാട് ബീവറേജിലെ കൊലപാതകം : വെള്ളത്തിന് തുക നല്‍കാത്തതിനെ തുടര്‍ന്നുണ്ടായ തര്‍ക്കമെന്ന് പോലീസ്.

മണ്ണാര്‍ക്കാട് ബീവറേജിലെ കൊലപാതകം വെള്ളത്തിന് തുക നല്‍കാത്തതിനെ തുടര്‍ന്നുണ്ടായ തര്‍ക്കമെന്ന് പോലീസ്. ഒന്നാം പ്രതി കൈതച്ചിറ കൊരടിയില്‍ സാജനും രണ്ടാം പ്രതി കളത്തില്‍തൊടി ഗഫൂര്‍ എന്ന ഖാദറും കൊല്ലപ്പെട്ട ഇര്‍ഷാദിന്‍റെ സുഹൃത്ത് ഫവാസില്‍ നിന്നും വെള്ളം വാങ്ങി. എന്നാല്‍ തുക നല്‍കാതെ വാഗ്വാദത്തിലായി. ഇതില്‍ പ്രകോപിതനായ സാജന്‍ ബിയര്‍കുപ്പികൊണ്ട്





തലക്കടിക്കുകയും കഴുത്തില്‍ കുത്തുകയും ചെയ്തു. ശേഷം ബൈക്കില്‍ പോയ ഖാദറും നടന്നുപോയ സാജനും വഴിപിരിഞ്ഞു. കൈതച്ചിറയിലെ പൊട്ടിയിലെത്തി കുളിച്ച ഖാദര്‍ വീട്ടിലെത്തി വസ്ത്രമൊളിപ്പിച്ച് കക്കുപ്പടിടിയിലെ സഹോദര വീട്ടിലെത്തി. തുടര്‍ന്ന് ആനക്കട്ടി വഴി പാലക്കാടെത്തിയ ഖാദറിനെ കെഎസ്ആര്‍ടിസി സ്റ്റാന്‍റില്‍ വെച്ചാണ് പോലീസ് പിടിച്ചത്. ഒന്നാം പ്രതി സാജനായുള്ള തിരച്ചില്‍ ഊര്‍ജജിതമാക്കിയിട്ടുണ്ട്.

Related