കുമരംപുത്തൂർ കുരുത്തിച്ചാലിൽ സന്ദർശകരുടെ പ്രവേശന നിയന്ത്രണം, കുടിവെള്ളമോ തണലോ പോലുമില്ലാത്ത അവസ്ഥ പറഞ്ഞ് പോലീസ് ഉദ്യോഗസ്ഥൻ

കുമരംപുത്തൂർ കുരുത്തിച്ചാലിൽ സന്ദർശകരുടെ പ്രവേശന നിയന്ത്രണം തുടരുന്നത് സംബന്ധിച്ച് ചർച്ച നടന്നു, വെയിലും ചൂടും കൊണ്ടാണ് പോലീസുകാരും നിൽക്കുന്നതെന്ന് മറക്കരുത്, ഞങ്ങളും മനുഷ്യരാണ്, കുടിവെള്ളമോ തണലോ പോലുമില്ലാത്ത അവസ്ഥ പറഞ്ഞ് പോലീസ് ഉദ്യോഗസ്ഥൻ. കുരുത്തിച്ചാലിൽ സന്ദർശകരെ നിയന്ത്രിക്കുന്നതുമായി ബന്ധപ്പെട്ട് ഒറ്റപ്പാലം സബ് കലക്ടറുടെ ഉത്തരവിലെ നിർദ്ദേശങ്ങൾ തുടരുന്നതും ആശയകുഴപ്പങ്ങൾ പരിഹരിക്കുന്നതിനുമായാണ് വിവിധ രാഷ്ട്രീയ കക്ഷികൾ, സർക്കാർ വകുപ്പുകൾ, പോലീസ്, ഫയർഫോഴ്സ്, പഞ്ചായത്ത് ഭരണസമിതി, RRT, പ്രദേശവാസികൾ, എന്നിവരുൾപ്പെടെയുള്ളവരുടെ യോഗം പഞ്ചായത്ത് മീറ്റിംഗ് ഹാളിൽ ചേർന്നത്. നിലവിൽ പോലീസ് സ്റ്റേഷനിൽ ഉദ്യോഗസ്ഥരുടെ കുറവുള്ളതിനാൽ താത്കാലികമായി കുരുത്തിച്ചാലിലെ നിയന്ത്രണത്തിൽ നിന്ന് പോലീസിനെ ഒഴിവാക്കി ഫോറസ്റ്റ് ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്താനാകുമോ എന്നായിരുന്നു പോലീസിന്റെ ആവശ്യം. പ്രദേശത്ത് പൊരിവെയിലത്ത് നിൽക്കേണ്ടി വരുന്ന പോലീസ് ഉദ്യോഗസ്ഥന്റെ ദയനീയാവസ്ഥയെ കുറിച്ച് ട്രാഫിക് SI അൻവർ സാദത്ത് പറഞ്ഞു. സന്ദർശക വിലക്ക് തുടരുന്നതിനൊപ്പം പ്രദേശവാസികൾക്ക് നിയന്ത്രണം ഒഴിവാക്കണമെന്ന് ഭൂരിഭാഗം പ്രതിനിധികളും യോഗത്തിൽ അഭിപ്രായപ്പെട്ടു. *വേനൽക്കാലത്ത് ജലക്ഷാമം നേരിടുന്ന പ്രദേശത്തെയാളുകൾക്ക് വെള്ളത്തിനായി കുരുത്തിച്ചാൽ മാത്രമാണ് ആശ്രയമെന്നും അഭിപ്രായം ഉയർന്നു. ഇക്കാര്യം പരിഗണിച്ചതോടെ തദ്ദേശവാസികൾക്ക് നിയന്ത്രണം ഏർപ്പെടുത്തേണ്ടതില്ലെന്ന് യോഗം തീരുമാനിച്ചു.* ഇതോടെ പോലീസ് നിയന്ത്രണം കുരുത്തിച്ചാലിൽ തുടരുവാനും ഇവർക്കായി ഇരിപ്പിടം, കുടിവെള്ളം, ബാത്റൂം ഉൾപ്പെടെയുള്ള സൗകര്യം ഒരുക്കി നൽകുവാനും തീരുമാനിച്ചു. തദ്ദേശീയരെ കുറിച്ചറിയാവുന്ന പ്രദേശവാസിയേയും ഉദ്യോഗസ്ഥർക്കൊപ്പം ഉൾപ്പെടുത്തും. നിലവിൽ വൈകീട്ട് 5 വരെ പോലീസ് നിയന്ത്രണമുണ്ട്, ഈ സമയത്തിന് ശേഷം ഫോറസ്റ്റ് ഉദ്യോഗസ്ഥരെ വിന്യസിപ്പിക്കാനുള്ള സാധ്യത ഉന്നത ഉദ്യോഗസ്ഥരുമായി കൂടിയാലോചിക്കാമെന്ന് പഞ്ചായത്ത്‌ സെക്രട്ടറി വ്യക്തമാക്കി.

News

യൂത്ത്ലീഗ് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന പ്രസ്താവനകളാണ് നടത്തിയതെന്ന് കുമരംപുത്തൂര്‍ പഞ്ചായത്ത് ഭരണസമിതി

കുമരംപുത്തൂരിലെ യൂത്ത്ലീഗ് പ്രതിഷേധം നടത്തേണ്ടത് മണ്ണാര്‍ക്കാട് ലീഗ് ഹൗസിലേക്ക്, കുടിവെള്ള വിതരണം അഴിമതിയുടെ കൂത്തരങ്ങാക്കിയത് UDF ആണ്, യൂത്ത്ലീഗിന്‍റെ കുട്ടികള്‍ വന്ന് നിവേദനം നല്‍കി, പ്രതിഷേധമൊന്നും കണ്ടില്ല ഞങ്ങള്‍, പെരുമാറ്റചട്ടം മാറിയാല്‍ ഡോക്ടര്‍ വരുമെന്ന് അവര്‍ക്കറിയാം, എന്നിട്ടാണ് നിവേദനം, പിന്നീട് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന പ്രസ്താവനകളാണ് നടത്തിയതെന്ന് കുമരംപുത്തൂര്‍ പഞ്ചായത്ത് ഭരണസമിതി

4 മാസമായേയുള്ളൂ, എല്ലാ മേഖലയും തകര്‍ന്നു, കുമരംപുത്തൂരിലെ LDF ഭരണസമിതി ജനങ്ങളെ ബുദ്ധിമുട്ടിക്കുന്നുവെന്ന് യൂത്ത്ലീഗ്

സുതാര്യമായി പ്രവർത്തിച്ചിരുന്ന കുമരംപുത്തൂർ ഹോമിയോ ആശുപത്രിയിൽ മൂന്നരമാസക്കാലമായി ഡോക്ടറില്ല, കടുത്ത വേനലിലും വിവിധ ഇടങ്ങളിൽ കുടിവെള്ളം എത്തുന്നില്ല, 10 വർഷം കേരളത്തിലെ ജനങ്ങളെ ബുദ്ധിമുട്ടിച്ച ഇടതുപക്ഷ സർക്കാരിന്റെ അതേ സമീപനമാണ് കുമരംപുത്തൂർ പഞ്ചായത്ത്‌ ഭരണസമിതിയും നിലവിൽ ചെയ്യുന്നതെന്ന് പഞ്ചായത്ത്‌ യൂത്ത് ലീഗ് ഭാരവാഹികൾ, പ്രസിഡന്റിനും സെക്രട്ടറിക്കും നിവേദനം നൽകി. ഹോമിയോ ഡിസ്‌പെൻസറിയിൽ ഡോക്ടറില്ല, പഞ്ചായത്തിലെ പല പ്രദേശങ്ങളിലും വെള്ളം നിലച്ച സ്ഥിതി എന്നിവ ചൂണ്ടിക്കാണിച്ചാണ് യൂത്ത് ലീഗ് ഭാരവാഹികൾ പഞ്ചായത്ത്‌ സെക്രട്ടറി കെ. ശിവപ്രകാശൻ , ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സുരേഷ് കുമാർ, പഞ്ചായത്ത്‌ പ്രസിഡന്റ് സ്മിത എന്നിവർക്ക് നിവേദനം നൽകിയത്. ദിനേന നൂറോളം രോഗികൾ എത്തിയിരുന്ന കുമരംപുത്തൂർ വട്ടമ്പലം ഹോമിയോ ആശുപത്രിയിൽ മൂന്നരമാസക്കാലമായി പരിശോധനക്ക് ഡോക്ടറില്ലാത്ത പരിതാപകരമായ അവസ്ഥയാണ് നിലവിലുള്ളത്. ഇക്കഴിഞ്ഞ ഫെബ്രുവരി 11 നാണ് ഉണ്ടായിരുന്ന ഡോക്ടർ സ്ഥലം മാറ്റം കിട്ടി മഞ്ചേരിയിലേക്ക് പോയത്, ഇതോടെ ആശുപത്രിയിലെത്തുന്ന രോഗികൾ മഞ്ചേരിയിലേക്ക് പോകുന്ന സാഹചര്യമാണുള്ളതെന്ന് യൂത്ത് ലീഗ് ഭാരവാഹികൾ പറഞ്ഞു. പഞ്ചായത്തിലെ എല്ലാ വാർഡിലും കുടിവെള്ളം കൃത്യമായി എത്താത്ത സ്ഥിതിയാണെന്ന് യൂത്ത് ലീഗ് പ്രവർത്തകർ പറഞ്ഞു. ജലജീവൻ മിഷന്റെ ഭാഗമായി പലയിടങ്ങളിലും പൈപ്പ് ഇടൽ പൂർത്തിയായാൽ കുടിവെള്ള പ്രശ്നം പരിഹരിക്കപ്പെടുമെന്നും ഡിസ്‌പെൻസറിയിൽ നിയമനം നടത്തുമെന്നും പഞ്ചായത്ത്‌ സെക്രട്ടറി പ്രവർത്തകരെ അറിയിച്ചു. നിവേദനം പ്രതിഷേധത്തിന്റെ ആദ്യഘട്ടമാണ്, അടിയന്തര ഇടപെടൽ ഇല്ലെങ്കിൽ വലിയ സമരത്തിന് തന്നെ യൂത്ത് ലീഗ് നേതൃത്വം നൽകുമെന്ന് യൂത്ത് ലീഗ് പഞ്ചായത്ത്‌ ജനറൽ സെക്രട്ടറി M.R സൈഫുദ്ധീൻ വ്യക്തമാക്കി. പ്രസിഡന്റ്‌ റഹീം ഇരുമ്പൻ, ഫൈസൽ, സിദ്ധീഖ് മല്ലിയിൽ, മുസ്തഫ, അമീർ, ഷാനിദ്, ജംഷാദ്, അൻസാർ തുടങ്ങിയവർ സംബന്ധിച്ചു.

നാട്ടുകാര്‍ക്ക് പുഴയെ അറിയാം, കുരുത്തിച്ചാലില്‍ പ്രദേശവാസികളുടെ നിയന്ത്രണം ഒഴിവാക്കി, വിനോദ സഞ്ചാരികളുടെ വിലക്കും പ്രദേശത്ത് പോലീസ് സാന്നിധ്യം തുടരും

നാട്ടുകാര്‍ക്ക് പുഴയെ അറിയാം, കുരുത്തിച്ചാലില്‍ പ്രദേശവാസികളുടെ നിയന്ത്രണം ഒഴിവാക്കി, വിനോദസഞ്ചാരികളുടെ വിലക്കും പ്രദേശത്ത് പോലീസ് സാന്നിധ്യം തുടരും, ജലക്ഷാമം മൂലമാണ് പ്രദേശവാസികളുടെ നിയന്ത്രണം നീക്കിയതെന്ന് കുമരംപുത്തൂര്‍ പഞ്ചായത്ത് സെക്രട്ടറി K ശിവപ്രകാശന്

കാലിക്കറ്റ് യൂണിവേഴ്സിറ്റിയിൽ നിന്നും അറബി സാഹിത്യത്തിൽ ഡോക്ടറേറ്റ് നേടിയ മുഹമ്മദലി മിഷ്കാത്തിക്ക് സ്നേഹാദരം നൽകി ജില്ലാ പഞ്ചായത്ത് മെമ്പർ റഷീദ് ആലായൻ

കാലിക്കറ്റ് യൂണിവേഴ്സിറ്റിയിൽ നിന്നും അറബി സാഹിത്യത്തിൽ ഡോക്ടറേറ്റ് നേടിയ മുഹമ്മദലി മിഷ്കാത്തിക്ക് സ്നേഹാദരം നൽകി ജില്ലാ പഞ്ചായത്ത് മെമ്പർ റഷീദ് ആലായൻ, വൈലോപ്പിള്ളിയുടെതാണ് വാഴക്കുലയെന്നും ഇംഗ്ലീഷ് കൂട്ടിവായിക്കാനറിയാത്ത റഹീമിനെ പോലുള്ളവർക്കും ഇടയിലാണ് കഠിനാധ്വാനത്തിലൂടെ മുഹമ്മദ് മിഷ്കാത്തി ഡോക്ടറേറ്റ് നേടിയെടുത്തതെന്ന് ആശംസ നൽകാനെത്തിയവർ. മണ്ണാർക്കാട് മുസ്ലിം ലീഗ് ഓഫീസിലാണ് സ്നേഹാദര ചടങ്ങ് നടന്നത്. ജില്ലാ പഞ്ചായത്ത്‌ മെമ്പർ റഷീദ് ആലായൻ, മുഹമ്മദ് മിഷ്കാത്തിയെ ഉപഹാരം നൽകി ആദരിച്ചു. കേരളത്തിലെ അറബി പണ്ഡിതൻമാരുടെ കവിതകളെ, കവികളെക്കുറിച്ചാണ് പ്രബന്ധം തയ്യാറാക്കിയിരിക്കുന്നത്. ഹയർ സെക്കൻഡറി ടെക്സ്‌റ്റ് ബുക്ക് നിർമാണ കമ്മറ്റി അംഗം കൂടിയാണ് മുഹമ്മദ്‌ മിഷ്കാത്തി. അഭിനന്ദിക്കാൻ വിളിക്കുന്നവരിൽ ആദ്യത്തെയാളുകളിൽ ഒരാളാണ് റഷീദ് ആലായൻ, ഡോക്ടറേറ്റിന് വേണ്ടിയല്ല, അധ്യാപകർക്ക് സഹായകരമാകുന്നതിനെയാണ് പഠനം നടത്തിയതെന്ന് അദ്ദേഹം പറഞ്ഞു. അസീസ് ഭീമനാട്, ഹുസൈൻ കോളശ്ശേരി, K.T അബ്‌ദുള്ള, മുഹമ്മദാലി അൻസാരി, ഉസ്മാൻ കൂരികാടൻ, ഷമീർ പഴേരി, ടി.കെ സഫ്‌വാൻ, ഷഫീക്ക് റഹ്മാൻ, സക്കീർ മുല്ലക്കൽ തുടങ്ങിയവർ സംബന്ധിച്ചു.

Videos

മണ്ണാർക്കാട് പുരം 2024 - വലിയാറാട്ട് തത്സമ

മണ്ണാർക്കാട് പുരം 2024 - വലിയാറാട്ട് തത്സമ

മണ്ണാര്‍ക്കാട് പൂരം 2020 - ചെട്ടിവേല തത്സമയം

മണ്ണാര്‍ക്കാട് പൂരം 2020 - ചെട്ടിവേല തത്സമയം

മണ്ണാര്‍ക്കാട് പൂരം തത്സമയം : ഡബിള്‍ നാദസ്വരം, ഡബിള്‍ തായമ്പക, പാഞ്ചാരിമേളം, കുടമാറ്റം .

മണ്ണാര്‍ക്കാട് പൂരം തത്സമയം : ഡബിള്‍ നാദസ്വരം, ഡബിള്‍ തായമ്പക, പാഞ്ചാരിമേളം, കുടമാറ്റം .

മണ്ണാര്‍ക്കാട് പൂരം തത്സമയം : പാഞ്ചാരിമേളം കുടമാറ്റം

മണ്ണാര്‍ക്കാട് പൂരം തത്സമയം : പാഞ്ചാരിമേളം കുടമാറ്റം