കുമരംപുത്തൂർ വട്ടമ്പലത്ത് കാസ കുറാത്താ മെൻസ് & കിഡ്സ്‌ ബ്യൂട്ടി ഹബ് പ്രവർത്തനമാരംഭിച്ചു

മോൾഡോവ യാത്രയ്ക്കിടെ മനസ്സിൽ പതിഞ്ഞ കാസ കുറാത്താ എന്ന പേര് സ്ഥാപനത്തിന് നൽകി, വൃത്തിയുള്ള ഇടമെന്ന അർത്ഥത്തെ അന്വർത്ഥമാക്കി കുമരംപുത്തൂർ വട്ടമ്പലത്ത് കാസ കുറാത്താ മെൻസ് & കിഡ്സ്‌ ബ്യൂട്ടി ഹബ് പ്രവർത്തനമാരംഭിച്ചു. പുരുഷന്മാർക്കും ഇനി ആത്മവിശ്വാസത്തോടെ അണിഞ്ഞൊരുങ്ങാം. അതിനുള്ള ഇടമൊരുക്കുകയാണ് കാസ കുറാത്ത മെൻസ് & കിഡ്സ്‌ ബ്യൂട്ടി ഹബ്. കുമരംപുത്തൂർ വട്ടമ്പലം KVH സ്റ്റീൽസ് ഡോർസ് & വിൻഡോസിന് എതിർവശത്ത് സ്ഥാപനം തുറന്നു പ്രവർത്തനമാരംഭിച്ചു. വിശാലമായ സൗകര്യത്തോടെ പ്രത്യേക കാബിനുകൾ തന്നെ ഇവിടെ ഒരുക്കിയിട്ടുണ്ട്. ഉദ്ഘടാനത്തോടനുബന്ധിച്ച് ഉപഭോക്താക്കൾക്കായി 10 ദിവസത്തേക്ക് ഓഫറുകളും നൽകുന്നുണ്ട്. 2000 വരുന്ന ഗോൾഡൻ ഫേഷ്യൽ 999 രൂപക്ക് ചെയ്യാം. 500 രൂപയുടെ രാഗ D-Tan 299, 300 രൂപ വരുന്ന ഹെയർ കളറിങ് 199 ന് ചെയ്യാൻ സാധിക്കും. 1000 രൂപ ചിലവഴിക്കേണ്ടി വരുന്ന സ്മൂത്ത്‌ സ്ട്രൈറ്റനിങ് 599 രൂപക്ക് കാസ കുറാത്തയിൽ നിന്ന് ചെയ്യാം. പപ്പായ ഫേഷ്യലിന് 1500 രൂപക്ക് പകരം 799 രൂപ നൽകിയാൽ മതി. ബ്ലീച് ചെയ്യണമെങ്കിൽ 400 രൂപ നൽകേണ്ടതില്ല, 199 രൂപക്ക് ഉപഭോക്താക്കൾക്ക് ഈ സേവനം ലഭ്യമാകും. കട്ടിങ്, ഷേവിങ് എന്നിവക്ക്‌ 199, 200 രൂപയുടെ ഹെഡ് മസാജ് 99 രൂപക്ക് നൽകുന്നു. ഇലക്ട്രിക്കൽ, ലൈറ്റിങ്, യൂസ്ഡ് കാർസ് ബിസിനസ് രംഗത്ത് നിന്ന് കാസ കുറാത്ത എന്ന വലിയ ബ്രാൻഡിംഗിലേക്ക് ചുവടുവക്കുന്നതിനുള്ള ആദ്യ സ്റ്റാർട്ട്‌ അപ്പ്‌ ആണിതെന്ന് സ്ഥാപനത്തിന്റെ മാനേജിങ് പാർട്ണർമാരായ അൻവർ, ഇല്യാസ് എന്നിവർ പറഞ്ഞു. വിവാഹ ആവശ്യങ്ങൾക്കായും ഇനി കാസ കുറാത്തയിലെത്താം. വിവാഹ ദിനത്തിൽ ഗ്രൂമിനെ ഒരുക്കാൻ 5000 രൂപയോളം ചെലവ് വരുമെങ്കിൽ സ്ഥാപനത്തിൽ നിന്ന് ഇനി 2000 രൂപക്ക് ഇനി ഒരുങ്ങാനാകും. സ്ഥാപനം സന്ദർശിച്ച യുണൈറ്റഡ് മെർച്ചന്റ് ചേമ്പർ ജില്ലാ വൈസ് പ്രസിഡന്റും യൂണിറ്റ് പ്രസിഡന്റുമായ കുര്യൻ പി.ജെ ആശംസകൾ നേർന്നു. ഇനി മുതൽ വൃത്തിയോടെ ആകർഷണീയതയോടെ പുരുഷന്മാർക്കും അണിഞ്ഞൊരുങ്ങാനുള്ള ഇടം കാസ കുറാത്തയിലുണ്ട്. കൂടുതൽ വിവരങ്ങൾക്ക് 7012402123 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.

News

SFI ലഹരിക്കെതിര്, ഞങ്ങളുടെ ലഹരി കായികം, SFI മണ്ണാർക്കാട് ഈവെനിംഗ് ഫുട്ബോൾ ടൂർണമെന്‍റ് നടത്തി, ജേതാക്കളായി ഫ്രണ്ട്‌സ് പള്ളിക്കുന്ന്

മണ്ണാർക്കാട് SFI ലോക്കൽ കമ്മിറ്റിയുടെ ലഹരിക്കെതിരെ കായിക ലഹരി, ഈവെനിംഗ് ഫുട്ബോൾ ടൂർണമെന്റിൽ ജേതാക്കളായി ഫ്രണ്ട്‌സ് പള്ളിക്കുന്ന്. ഫുട്ബോൾ ടൂർണമെന്റ് ഫൈനലിൽ ഫ്രണ്ട്‌സ് പള്ളിക്കുന്നും ഇറ്റാലിയൻ എഫ്‌സി മണ്ണാർക്കാടുമാണ് ഏറ്റുമുട്ടിയത്. ശക്തമായ പോരാട്ടത്തിനൊടുവിൽ ഫ്രണ്ട്‌സ് പള്ളിക്കുന്ന് വിജയികളായി. ലഹരിക്കെതിരെ കായിക ലഹരി എന്ന മുദ്രവാക്യമുയർത്തിയാണ് ഫുട്ബോൾ ടൂർണമെന്റ് സംഘടിപ്പിച്ചത്. കെ. പ്രേംകുമാർ MLA ആദ്യ മത്സരം ഉദ്ഘാടനം ചെയ്തു. Sfi ജില്ലാ പ്രസിഡന്റ്‌ മുഹമ്മദ്‌ ഷാദുലി, CPIM ഏരിയ സെക്രട്ടറി NK നാരായണൻ കുട്ടി, cpim ലോക്കൽ സെക്രട്ടറി കെ. മൻസൂർ, ഫായിസ്, ഷിൻഷാദ്, ശ്രീരാഗ്, അശ്വനി, ജില്ലാ, ലോക്കൽ കമ്മിറ്റി ഭാരവാഹികൾ പങ്കെടുത്തു.

100 വിദ്യാർത്ഥികൾക്ക് സ്കൂൾ കിറ്റ്, മേലാമുറി വാർഡ് നിവാസികളെ അമ്പരപ്പിച്ച് മെമ്പർ KP ജഹീഫ്, തൊഴിലുറപ്പ് തൊഴിലാളികൾക്ക് റെയിൻ കോട്ടും നല്‍കി

ബാഗും നോട്ട് ബുക്കുകളും ഉൾപ്പെടെ വിദ്യാർത്ഥികൾക്ക് സ്കൂൾ കിറ്റ്, തൊഴിലുറപ്പ് തൊഴിലാളികൾക്ക് റെയിൻ കോട്ട്, മേലാമുറി വാർഡ് നിവാസികളെ അമ്പരപ്പിച്ച് മെമ്പർ കെപി ജഹീഫ്, തൊഴിലാളികൾക്ക് സൗജന്യ വിനോദ യാത്ര നൽകുമെന്നും പ്രഖ്യാപനം. തെങ്കര മേലാമുറി വാർഡിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന കുടുംബങ്ങളിലെ നൂറോളം വിദ്യാർത്ഥികൾക്കാണ് സ്കൂൾ കിറ്റ് വിതരണം ചെയ്തത്. സ്കൂൾ ബാഗ്, ലഞ്ച് ബാഗ്, നോട്ട് ബുക്ക്‌, പെൻ, പെൻസിൽ, റബ്ബർ, ഷാർപ്പ്നെർ ഉൾപ്പടെയാണ് കിറ്റ്. മഴക്കാലം മുന്നിൽ കണ്ട് വാർഡിലെ തൊഴിലുറപ്പ് തൊഴിലാളികൾക്ക് റെയിൻ കോട്ടും നൽകി. 130 ഓളം തൊഴിലാളികളിൽ ചടങ്ങിൽ പങ്കെടുത്ത 58 തൊഴിലാളികൾക്ക്‌ സൗജന്യ വിനോദ യാത്രക്കുള്ള അവസരമൊരുക്കുമെന്നും മെമ്പർ കെപി ജഹീഫ് പ്രഖ്യാപിച്ചു. ജില്ലാ പഞ്ചായത്ത്‌ മെമ്പർ റഫീഖ പാറക്കോട്ടിൽ ചടങ്ങ് ഉദ്ഘാടനം ചെയ്തു. കെപി ജഹീഫ് അധ്യക്ഷനായി. ബ്ലോക്ക്‌ മെമ്പർ ഗിരീഷ് ഗുപ്ത മുഖ്യാഥിതിയായി. റജീന, ശിവരാമൻ, റെജി, സച്ചു, ഷമീർ, അബ്ദുറഹ്മാൻ, ശിവൻ, ഷൗക്കത്ത്, സിദ്ധീഖ്, ADS, CDS അംഗങ്ങൾ തുടങ്ങിയവർ സംബന്ധിച്ചു.

അട്ടപ്പാടി മധു വധകേസ് : ഒന്നാം പ്രതിയെ വെറുതെ വിട്ട് ഹൈക്കോടതി, 12 പേര്‍ക്ക് ജീവപര്യന്തവും 50000 രൂപ പിഴയും

അട്ടപ്പാടി മധു വധക്കേസിൽ ഒന്നാം പ്രതി ഹുസൈനെ ഹൈക്കോടതി വെറുതെ വിട്ടു. കേസിൽ ഒന്നാം പ്രതി ഹുസൈനെ വെറുതെ വിടുകയും പന്ത്രണ്ട് പ്രതികൾക്ക് ഹൈക്കോടതി ജീവപര്യന്തം തടവ് ശിക്ഷയും 50,000 രൂപ പിഴയും ചുമത്തി. 16-ാം പ്രതി മുനീറിന് ഒരു വർഷം തടവും നൽകി. പ്രതികൾക്കുമേൽ പട്ടികജാതി-വർഗ പീഡനനിരോധന നിയമത്തിലെ കുറ്റംകൂടി ചുമത്തിയാണ് ശിക്ഷ ഉയർത്തിയത്. വിചാരണക്കോടതി വിധിക്കെതിരായ പ്രതികളുടെ അപ്പീലില്‍ ഹുസൈന്റെ അപ്പീല്‍ ഹൈക്കോടതി സ്വീകരിക്കുകയും മറ്റ് പ്രതികളുടെ അപ്പീല്‍ തള്ളുകയുമായിരുന്നു. വിചാരണ കോടതി ശിക്ഷിച്ച മറ്റു 13 പ്രതികൾക്കെതിരെ പട്ടികജാതി, പട്ടികവർഗ അതിക്രമം തടയൽ നിയമപ്രകാരവും കുറ്റം ചുമത്തിയിട്ടുണ്ട്. നാലാം പ്രതി അനീഷ്, 11-ാം പ്രതി അബ്ദുൽ കരീം എന്നിവരെ വിചാരണ കോടതി വെറുതെ വിട്ടതും ബെഞ്ച് ശരിവച്ചു. ഒന്നാം പ്രതി ഹുസൈന് നേരത്തേ തന്നെ കോടതി ജാമ്യം അനുവദിച്ചിരുന്നു. മധുവിനെ കൊലപ്പെടുത്തണമെന്ന ഉദ്ദേശ്യത്തോടെയല്ല പ്രതികൾ ആക്രമിച്ചതെന്ന് കണക്കാക്കി മനഃപൂർവ്വമല്ലാത്ത നരഹത്യയായി വിചാരണ കോടതി മാറ്റിയിരുന്നു. മധുവിനെ കാട്ടില്‍ നിന്ന് പിടിച്ചുകൊണ്ട് വന്ന് മുക്കാലി ടൗണില്‍ നിര്‍ത്തിയ സമയത്ത് അവസാനം ചവിട്ടിയത് ഹുസൈനാണെന്നും ആ ചവിട്ടില്‍ തെറിച്ചുവീണാണ് മധു മരിച്ചതെന്നുമാണ് പ്രോസിക്യൂഷന്റെ വാദം. എന്നാല്‍ താന്‍ അങ്ങനെ ചെയ്തിട്ടില്ലെന്നും ആള്‍ക്കൂട്ടത്തിനിടയിലാണ് താന്‍ ഉണ്ടായിരുന്നതെന്നും ഹുസൈന്‍ വാദിച്ചു. ഇത് സംബന്ധിച്ച ദൃശ്യങ്ങളും ഹുസൈന്‍ ഹാജരാക്കി. 16 പ്രതികളിൽ 14 പേരും കുറ്റക്കാരാണെന്ന് വിചാരണ കോടതി കണ്ടെത്തിയിരുന്നു. വിചാരണയ്ക്കുശേഷം 2023 ഏപ്രിൽ അഞ്ചിനാണ് ശിക്ഷ വിധിച്ചത്. ഇതിൽ ഒന്നാം പ്രതിയെ കൂടി വെറുതെവിട്ടതോടെ കുറ്റക്കാരായ പ്രതികളുടെ എണ്ണം 13 ആയി.

ചുമതലയേറ്റശേഷം ആദ്യ നടപടികളുമായി വിദ്യാഭ്യാസ മന്ത്രി എൻ. ഷംസുദ്ദീൻ MLA

സ്‌കൂളുകള്‍ തുറക്കുന്നതിന് മുന്‍പ് സമയബന്ധിതമായി പാഠപുസ്തകങ്ങള്‍ ലഭ്യമാക്കാനുള്ള നടപടികള്‍ പുരോഗമിക്കുന്നു, പ്രവേശനത്തിന് മുൻപ് ജില്ലയില്‍ വിദ്യാര്‍ഥികളുടെ സുരക്ഷ ഉറപ്പാക്കാൻ മാര്‍ഗനിര്‍ദേശങ്ങൾ നൽകി വിദ്യാഭ്യാസ വകുപ്പ്, ചുമതലയേറ്റശേഷം ആദ്യ നടപടികളുമായി വിദ്യാഭ്യാസ മന്ത്രി എൻ. ഷംസുദ്ദീൻ MLA. വിദ്യാഭ്യാസ വകുപ്പ് മന്ത്രിയായി ചുമതലയേറ്റത്തിന് പിന്നാലെ പ്രവേശനോത്സവത്തിന് മുൻപ് തന്നെ കുട്ടികൾക്ക് പാഠപുസ്തകം എത്തിക്കുവാനും വിദ്യാലയങ്ങളിൽ സുരക്ഷാ സംവിധാനങ്ങൾ ഉറപ്പുവരുത്താനുള്ള നടപടികൾ പൂർത്തിയാക്കുവാനുമുള്ള നിർദേശം നൽകിയിരിക്കുകയാണ് മന്ത്രി എൻ. ഷംസുദ്ദീൻ. നിലവില്‍ ജില്ലയിൽ 23,08,392 പുസ്തകങ്ങള്‍ സ്കൂളുകളിൽ വിതരണം ചെയ്തു കഴിഞ്ഞു. ക്ലാസ് മുറികളും സ്‌കൂള്‍ പരിസരങ്ങളും അപകടരഹിതമാക്കി വിദ്യാര്‍ഥികളുടെ സുരക്ഷ ഉറപ്പാക്കാന്‍ കര്‍ശന മാര്‍ഗ നിര്‍ദേശങ്ങളും വകുപ്പ് നൽകിയിട്ടുണ്ട്. കെട്ടിടങ്ങള്‍ക്ക് ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധം, സ്‌കൂളുകളിലെ മുഴുവന്‍ അടിസ്ഥാന സൗകര്യങ്ങളുടെയും സമഗ്രമായ സുരക്ഷാ ഓഡിറ്റ് നടത്തണം, പരിസരത്ത് വളര്‍ന്നു നില്‍ക്കുന്ന കുറ്റിച്ചെടികളും പുല്ലും അപകടകരമായ രീതിയില്‍ വളര്‍ന്നുനില്‍ക്കുന്ന മരങ്ങള്‍ എന്നിവ കൃത്യമായ ഇടവേളകളില്‍ മുറിച്ച് മാറ്റണം, കളിസ്ഥലങ്ങള്‍, സമീപപ്രദേശങ്ങളില്‍ പടര്‍ന്നുപിടിച്ച സസ്യങ്ങള്‍, കെട്ടിക്കിടക്കുന്ന വെള്ളം, ഇഴജന്തുക്കളോ വന്യജീവികള്‍ എന്നിവയിലൂടെ സാധ്യതയുള്ള അപകടങ്ങള്‍ എന്നിവ ഒഴിവാക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കണം, സ്‌കൂളുകള്‍ ഭിന്നശേഷി സൗഹൃദമാണെന്ന് ഉറപ്പാക്കണം, കിണറുകള്‍ക്ക് സംരക്ഷണഭിത്തി, കിണറുകള്‍ വര്‍ഷത്തിലൊരിക്കലും വാട്ടര്‍ടാങ്കുകള്‍ മാസത്തിലൊരിക്കലും വൃത്തിയാക്കണം, പാമ്പുകടി പ്രതിരോധത്തിനായി വിവിധ തലങ്ങളിലുള്ള മുന്നൊരുക്ക പ്രവര്‍ത്തനങ്ങള്‍ സ്‌കൂളുകളില്‍ നടപ്പാക്കണം, വനം വകുപ്പിന്റെ SARPA, nsake-pedia ആപ്പുകൾ പരിചയപ്പെടുത്തണം, കെട്ടിടത്തിന് സമീപത്തായി വൈദ്യുത ലൈനുകൾ അപകടമാംവിധം സ്ഥാപിക്കപ്പെട്ടിട്ടില്ലെന്ന് ഉറപ്പ് വരുത്തണം തുടങ്ങി സ്കൂളുകൾ, തദ്ദേശ സ്ഥാപനങ്ങൾ ഉൾപ്പെടെയുള്ളവക്കാണ് നിർദേശം നൽകിയിരിക്കുന്നത്. മന്ത്രിയായശേഷം ആദ്യമായി മണ്ഡലത്തിലെത്തുന്ന ഷംസുദ്ദീന് ശനിയാഴ്ച വൈകീട്ട് UDF കമ്മിറ്റിയുടെ നേതൃത്വത്തിൽ സ്വീകരണമൊരുക്കും.

Videos

മണ്ണാർക്കാട് പുരം 2024 - വലിയാറാട്ട് തത്സമ

മണ്ണാർക്കാട് പുരം 2024 - വലിയാറാട്ട് തത്സമ

മണ്ണാര്‍ക്കാട് പൂരം 2020 - ചെട്ടിവേല തത്സമയം

മണ്ണാര്‍ക്കാട് പൂരം 2020 - ചെട്ടിവേല തത്സമയം

മണ്ണാര്‍ക്കാട് പൂരം തത്സമയം : ഡബിള്‍ നാദസ്വരം, ഡബിള്‍ തായമ്പക, പാഞ്ചാരിമേളം, കുടമാറ്റം .

മണ്ണാര്‍ക്കാട് പൂരം തത്സമയം : ഡബിള്‍ നാദസ്വരം, ഡബിള്‍ തായമ്പക, പാഞ്ചാരിമേളം, കുടമാറ്റം .

മണ്ണാര്‍ക്കാട് പൂരം തത്സമയം : പാഞ്ചാരിമേളം കുടമാറ്റം

മണ്ണാര്‍ക്കാട് പൂരം തത്സമയം : പാഞ്ചാരിമേളം കുടമാറ്റം