LDF പ്രതിഷേധത്തിന് ശേഷം പഞ്ചായത്ത് തുറന്നപ്പോള്‍ ഇന്നലെ വൈകീട്ട് പൂട്ടിപോയ കുടുംബശ്രീയുടെ ഓഫീസ് തുറന്നു കിടക്കുന്നു. അന്വേഷിക്കണമെന്ന് LDF മെമ്പര്‍മാര്

CCTV പരിശോധിക്കണം.. രാത്രി എന്തൊക്കെ തെമ്മാടിത്തരാ ഇവിടെ നടക്കുന്നതെന്ന് അപ്പൊ അറിയാം.. ഇതെന്ത് തോന്നിവാസാ സാറെ.. തെമ്മാടിത്തരല്ലെ.. ഈ ഓഫീസ് എങ്ങനെ തുറന്നു.. ഇന്നലെ പൂട്ടിപോയ കുടുംബശ്രീ ഓഫീസ് തുറന്നു കിടക്കുന്നതെങ്ങനെയാ.. LDF പ്രതിഷേധത്തിന് ശേഷം പഞ്ചായത്ത് തുറന്നപ്പോള്‍ ഇന്നലെ വൈകീട്ട് പൂട്ടിപോയ കുടുംബശ്രീയുടെ ഓഫീസ് തുറന്നു കിടക്കുന്നു. അന്വേഷിക്കണമെന്ന് LDF മെമ്പര്‍മാര്

News

തെരുവുനായ്ക്കളെ നിയന്ത്രിക്കാൻ ദയാവധം നടപ്പിലാക്കാം, തദ്ദേശ സ്ഥാപനങ്ങൾക്ക് അനുമതി നൽകി സർക്കാർ ഉത്തരവിറക്കി

ജീവന് ഭീഷണി സൃഷ്ടിക്കുന്ന തെരുവുനായ്ക്കളെ നിയന്ത്രിക്കാൻ ദയാവധം ഉൾപ്പെടെ നടപ്പിലാക്കാം, തദ്ദേശ സ്ഥാപനങ്ങൾക്ക് അനുമതി നൽകികൊണ്ട് സംസ്ഥാന സർക്കാർ ഉത്തരവിറക്കി, മണ്ണാർക്കാട്ടെ ജനങ്ങൾ നേരിടുന്ന വലിയൊരു പ്രശ്നത്തിന് ഉത്തരവ് പ്രവർത്തികമാക്കുന്നതോടെ ആശ്വാസമാകും. മണ്ണാർക്കാട് തെരുവുനായ ആക്രമണക്കേസുകൾ നിരവധിയുണ്ടായിട്ടുണ്ട്. നഗരസഭാ കൗൺസിലിൽ ചർച്ചകൾ വരെ ഉണ്ടായിട്ടും തെരുവുനായ പ്രശ്നത്തിന് ശാശ്വത പരിഹാരമുണ്ടായിട്ടില്ല. തെരുവുനായ്ക്കളെ നിയന്ത്രിക്കാനായി ദയാവധം ഉൾപ്പെടെയുള്ള നടപടികൾ സീകരിക്കാമെന്ന സംസ്ഥാന സർക്കാരിന്റെ ഉത്തരവ് ജനങ്ങൾക്ക് ഏറെ ആശ്വാസമാകും. സുപ്രീംകോടതി ഉത്തരവു പ്രകാരമുള്ള മാർഗനിർദേശങ്ങൾക്ക് അനുസരിച്ച് സർക്കാർ ഉത്തരവോടെ തദ്ദേശ സ്ഥാപനങ്ങൾക്ക് നടപടി എടുക്കാം. നിയമപരമായ എല്ലാ നടപടികളും പാലിച്ച് ഉചിതമായ കേസുകളിൽ മാത്രമേ ഇത് നടപ്പിലാക്കാനാകൂ. പൊതുസുരക്ഷയ്ക്ക് ഭീഷണി ഉയർത്തുന്ന ഇടങ്ങളിൽ യോഗ്യരായ വെറ്ററിനറി വിദഗ്ധരുടെ വിലയിരുത്തലിലൂടെ വേണം നടപടികൾ എടുക്കേണ്ടത്. തദ്ദേശ സ്ഥാപന അധ്യക്ഷന്മാരുടെ നേതൃത്വത്തിൽ അനിമൽ ബർത്ത് കൺട്രോൾ മോണിറ്ററി കമ്മിറ്റി രൂപീകരിച്ചു സാഹചര്യങ്ങൾ വിലയിരുത്തണം. വെറ്ററിനറി ഡോക്ടർ, ആരോഗ്യവകുപ്പ്, മൃഗസംരക്ഷണ വകുപ്പ് പ്രതിനിധികൾ, മൃഗങ്ങൾക്കെതിരെയുള്ള ക്രൂരത തടയാനുള്ള ജില്ലാതല കമ്മിറ്റിയിലെ പ്രതിനിധി എന്നിവരടങ്ങുന്നതാകണം കമ്മിറ്റി. ഗുരുതര രോഗം ബാധിച്ചവ, അപകടത്തിൽ പെട്ടവ, മരണസന്ന നിലയിലുള്ളവ എന്നീ സാഹചര്യങ്ങളിലുള്ള നായകൾക്ക് ദയാമരണം അനുവദിക്കാറുണ്ട്, എന്നാലിപ്പോൾ തെരുവുനായ്ക്കൾ നിരന്തരം മനുഷ്യജീവന് ഭീഷണിയാകുന്ന സാഹചര്യത്തിലാണ് ദയാമരണം ഉപയോഗിക്കാമെന്ന് കോടതി വ്യക്തമാക്കിയത്.

നീ മിണ്ടാതിരിക്കട ചെക്കാന്ന് പറഞ്ഞ മിണ്ടും.. അതാണ് ഞങ്ങള് പഠിച്ചത്.. 2 മണിക്കൂര്‍ കാഞ്ഞിരപ്പുഴ പഞ്ചായത്ത് പൂട്ടിയിട്ട് കൊടിനാട്ടി LDFപ്രതിഷേധം

കാഞ്ഞിരപ്പുഴ പഞ്ചായത്തിലെ കുടുംബശ്രീ സിഡിഎസ് യോഗത്തില്‍ നിന്ന് യുഡിഎഫ് മെമ്പര്‍ മിനുട്സ് ബുക്ക് എടുത്ത് ഓടിയെന്ന് പരാതി. എല്‍ഡിഎഫിന്‍റെ നേതൃത്വത്തില്‍ ബുക്ക് ആവശ്യപ്പെട്ട് പഞ്ചായത്ത് പൂട്ടിയിട്ട് നടത്തിയ പ്രതിഷേധം തര്‍ക്കത്തിലെത്തി. 10 മണിയ്ക്ക് തുടങ്ങിയ പ്രതിഷേധം 12 മണിയോടെയാണ് അവസാനിച്ചത്. 2 മണിക്കൂര്‍ പഞ്ചായത്തിന്‍റെ പ്രവര്‍ത്തനം മുടങ്ങി, യുഡിഎഫ് ഭരിക്കുന്ന പഞ്ചായത്തില്‍ കുടുംബശ്രീ സിഡിഎസ് ചെയര്‍പേഴ്സണ്‍ എല്‍ഡിഎഫിന്‍റെ പ്രതിനിധിയാണ്. പ്രതിഷേധമായെത്തിയ എല്‍ഡിഎഫ് അംഗങ്ങള്‍ പ്രസിഡന്‍റ് സെക്രട്ടറി ഉള്‍പ്പെടെയുള്ളവരെ പഞ്ചായത്തില്‍ കയറാന്‍ അനുവദിച്ചില്ല, മിനുട്സ് ബലമായി കൊണ്ടുപോയ യുഡിഎഫ് മെമ്പര്‍ക്കെതിരെ കേസെടുക്കണമെന്നാണ് ആവശ്യം. മിനുട്സ് ക്ലോസ് ചെയ്യുന്നതിനു മുന്‍പ് യുഡിഎഫ് മെമ്പര്‍ മിനുട്സ് എടുത്ത് ഓടിയെന്നാണ് സിഡിഎസ് അംഗങ്ങളുടെ പരാതി. ഇതിനിടെ പഞ്ചായത്തിന്‍റെ വാതില്‍ പൂട്ടി കൊടിനാട്ടി മുദ്രാവാക്യം ആരംഭിച്ചു. പഞ്ചായത്ത് സെക്രട്ടറിക്ക് കുടുംബശ്രീ നല്‍കിയ പരാതി സെക്രട്ടറി പോലീസിന് കൈമാറണമെന്നും ആവശ്യപ്പെട്ടു. തനിക്ക് കുടുംബശ്രീയുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ ഇടപെടാനാവില്ലെന്ന് സെക്രട്ടറി വിശദീകരിച്ചു. ചര്‍ച്ചയ്ക്കിടെ പഞ്ചായത്ത് തുറന്നില്ലെങ്കില്‍ തള്ളിക്കയറുമെന്ന് വൈസ്പ്രസിഡന്‍റ് അരുണ്‍ ഓലിക്കല്‍ പറഞ്ഞതോടെ കാര്യങ്ങള്‍ വഷളായി. പഞ്ചായത്ത് തുറക്കാന്‍ അനുവദിക്കണമെന്ന് പോലീസ്. പ്രതിഷേധക്കാര്‍ സമ്മതിച്ചില്ല. തര്‍ക്കം തുടര്‍ന്നു. ഒടുവില്‍ സി.ഐ സ്ഥലത്തെത്തി. പരാതിയില്‍ നടപടി ഉണ്ടാകുമെന്ന ഉറപ്പിന്മേലാണ് പഞ്ചായത്ത് തുറന്നു നല്‍കി പ്രതിഷേധം നിര്‍ത്തിയത്.

കാഞ്ഞിരപ്പുഴയില്‍ കുടുംബശ്രീ മിനിടുസ് ഒളിപ്പിച്ചു.. പഞ്ചായത്ത് പൂട്ടിയിട്ട് LDF പ്രതിഷേധം. യോഗത്തില്‍ നിന്ന് മിനുട്ട്സ് ഏകപക്ഷീയമായി എടുത്തുകൊണ്ടുപോയെന്നാണ് ആരോപണം

സമാധാന ചര്‍ച്ചക്കല്ല പോലീസിനെ വിളിച്ചെ.. തുറന്നു താ... ഇല്ലെങ്കി ഞങ്ങള്‍ തള്ളിക്കയറുമെന്ന് UDF, ധാര്‍ഷ്ഠ്യം വേണ്ട.. ചിറി അടിച്ചണ്ട് പൊളിക്കും.. ചങ്കൂറ്റമുണ്ടെങ്കില്‍ ഉള്ളില്‍ കയറ്.. കട്ട മിനുട്ട്സ് കൊണ്ടുവാടായെന്ന് LDF.. കാഞ്ഞിരപ്പുഴയില്‍ കുടുംബശ്രീ മിനിടുസ് ഒളിപ്പിച്ചു.. പഞ്ചായത്ത് പൂട്ടിയിട്ട് LDF പ്രതിഷേധം.. കുടുംബശ്രീ യോഗത്തില്‍ നിന്ന് മിനുട്ട്സ് ഏകപക്ഷീയമായി എടുത്തുകൊണ്ടുപോയെന്നാണ് ആരോപണം

തച്ചമ്പാറയിൽ പ്ലസ് ടു വിദ്യാർത്ഥി തൂങ്ങിമരിച്ച നിലയിൽ

ചിറക്കൽപ്പടി വെട്ടിയാംകുന്ന് സജിമോന്റെ മകൻ വി. എസ് സനുവാണ് മരിച്ചത്. ദേശബന്ധു സ്കൂളിലെ പ്ലസ് ടു വിദ്യാർഥിയാണ്. തച്ചമ്പാറ മുള്ളത്ത്പ്പാറ നഗറിലുള്ള സനുവിന്റെ അമ്മയുടെ വീടിനു സമീപത്തെ ബന്ധുവീട്ടിലാണ് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. രാവിലെ സ്കൂളിലേക്ക് പോകാൻ സമയമായിട്ടും എണീറ്റുവരുന്നത് കാണാത്തതിനാൽ ചെന്ന് നോക്കിയപ്പോഴാണ് മരിച്ച നിലയിൽ കണ്ടത്.

Videos

മണ്ണാർക്കാട് പുരം 2024 - വലിയാറാട്ട് തത്സമ

മണ്ണാർക്കാട് പുരം 2024 - വലിയാറാട്ട് തത്സമ

മണ്ണാര്‍ക്കാട് പൂരം 2020 - ചെട്ടിവേല തത്സമയം

മണ്ണാര്‍ക്കാട് പൂരം 2020 - ചെട്ടിവേല തത്സമയം

മണ്ണാര്‍ക്കാട് പൂരം തത്സമയം : ഡബിള്‍ നാദസ്വരം, ഡബിള്‍ തായമ്പക, പാഞ്ചാരിമേളം, കുടമാറ്റം .

മണ്ണാര്‍ക്കാട് പൂരം തത്സമയം : ഡബിള്‍ നാദസ്വരം, ഡബിള്‍ തായമ്പക, പാഞ്ചാരിമേളം, കുടമാറ്റം .

മണ്ണാര്‍ക്കാട് പൂരം തത്സമയം : പാഞ്ചാരിമേളം കുടമാറ്റം

മണ്ണാര്‍ക്കാട് പൂരം തത്സമയം : പാഞ്ചാരിമേളം കുടമാറ്റം