കാല്‍പന്തിന് പിറകെ മണ്ണാര്‍ക്കാട്, മുബാസില്‍ സെവന്‍സ് മേള

മുല്ലാസ് വെഡിംഗ് സെന്‍റര്‍ വിന്നേഴ്സ് & റണ്ണേഴ്സ് ട്രോഫിക്ക് വേണ്ടിയുള്ള 12ാം അഖിലേന്ത്യാ ടൂര്‍ണ്ണമെന്‍റിന്‍റെ ട്രോഫികള്‍ എംഎഫ്എ ഭാരവാഹികളുടെ നേതൃത്വത്തില്‍ പ്രകടനവുമായാണ് ഗ്രൗണ്ടില്‍ എത്തിച്ചത്. ഗായിക സജ്ല സലിം നയിച്ച മ്യൂസിക്കല്‍ നൈറ്റും, സിനിമ താരം നിയാസ് ബക്കറിന്‍റെ കോമഡി ഷോയും ഉദ്ഘാടന വേദിയെ പ്രൗഢമാക്കി. ഉദ്ഘാടനം എംപി വി.കെ. ശ്രീകണ്ഠന്‍നിര്‍വ്വഹിച്ചു. ഡോ. കെ.എ കമ്മാപ്പ, സ്പെഷ്യല്‍ ഒളിമ്പിക്സ് മത്സര ജേതാക്കള്‍, സന്തോഷ് ട്രോഫി താരങ്ങള്‍ തുടങ്ങിയവര്‍ക്ക് അനുമോദനം നല്‍കി. രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ ടീമംഗങ്ങളെ പരിചയപ്പെട്ടു. എംഎല്‍എ കെ. പ്രേംകുമാര്‍, നഗരസഭാ ചെയര്‍മാന്‍ സി മുഹമ്മദ് ബഷീര്‍, എസ്എഫ്എ സംസ്ഥാന പ്രസിഡന്‍റ് കെഎം ലെനിന്‍ തുടങ്ങിയവര്‍ സംസാരിച്ചു. ഭാരവാഹികളായ മുഹമ്മദ് ചെറുട്ടി, ഫിറോസ് ബാബു, മുല്ലാസ് ഗ്രൂപ്പ് എംഡി ഷാജി മുല്ലപ്പള്ളി, അമാനഗ്രൂപ്പ് ചെയര്‍മാന്‍ കെവിഎ അബ്ദുറഹ്മാന്‍, ജനപ്രതിനിധികള്‍, രാഷ്ട്രീയ സാമൂഹ്യരംഗത്തുള്ളവരും പങ്കെടുത്തു. ഉഷ എഫ്സി തൃശൂരും, കെഡിസിഎഫ്സി കിഴിശ്ശേരിയും ഏറ്റുമുട്ടിയ ആദ്യദിനത്തിലെ മത്സരത്തില്‍ എതിരില്ലാത്ത ഒരു ഗോളിന് ഉഷ എഫ്സി തൃശൂര്‍ വിജയിച്ചു

News

സന്തോഷ് ട്രോഫിതാരം നസീബ് റഹ്മാനെ എംഎല്‍എ എന്‍ ഷംസുദ്ദീന്‍ വീട്ടിലെത്തി അനുമോദിച്ചു

പ്രാദേശിക നേതാക്കള്‍ക്കൊപ്പം നസീബിന്‍റെ കോല്‍പ്പാടത്തെ വീട്ടിലെത്തിയാണ് എംഎല്‍എ അനുമോദിച്ചത്. മൊമെന്‍റോ കൈമാറിയ ഷംസുദ്ദീന്‍ നസീബിനെ ആദരിച്ച് ആശംസ അറിയിക്കുകയും ചെയ്തു.

എഴുത്തറിയാത്ത നബീസയുടെ പേരില്‍ ആത്മഹത്യ കുറിപ്പെഴുതി, തോട്ടരയില്‍ വല്ലുമ്മയെ കൊന്ന കേസില്‍ ചെറുമകനും ഭാര്യയും കുടുങ്ങിയതിങ്ങനെ

നബീസയുടെ മകളുടെ മകന്‍ തോട്ടര, പടിഞ്ഞാറേതില്‍ വീട്ടില്‍, ബഷീര്‍ (42), ഭാര്യ ഫസീല(36) എന്നിവരെയാണ് കുറ്റക്കാരെന്ന് ജില്ല പട്ടികജാതി പട്ടികവര്‍ഗ്ഗ പ്രത്യേക കോടതി കത്തെിയത്. ഇരുവരെയും മലമ്പുഴ ജില്ലാ ജയിലിലേക്കയച്ചു. ജനുവരി 18ന് ശിക്ഷാ വിധി പറയും. ജയിലിലേക്ക് കൊുപോകുന്ന സമയത്ത് പോലീസ് വാഹനത്തില്‍ കയറ്റിയ ബഷീര്‍ സമീപത്തെത്തിയ സഹോദരിയുമായി വാഗ്വാദത്തിലായത് അല്പം നാടകീയ രംഗം സൃഷ്ടിച്ചു. ഇതിനെ തുടര്‍ന്ന് തന്നെ ഭീഷണിപ്പെടുത്തിയതിന്‍റെ പേരില്‍ ബഷീറിനെതിരെ സഹോദരി പോലീസില്‍ പരാതി നല്‍കിയതായി പബ്ലിക് പ്രോസിക്യൂട്ടര്‍ അറിയിച്ചു. 2016 ജൂണ്‍ 24 നാണ് തോട്ടരയിലെ ഈങ്ങാക്കോട്ടില്‍ മമ്മിയുടെ ഭാര്യ നബീസയുടെ (71) മൃതദേഹം ആര്യമ്പാവ് ഒറ്റപ്പാലം റോഡില്‍ നായാടിപ്പാറക്ക് സമീപം റോഡരികില്‍ കണ്ടെത്തിയത്. പ്രാഥമിക നിരീക്ഷണത്തില്‍ അസ്വഭാവിക മരണമെന്ന് സ്ഥിരീകരിച്ചെങ്കിലും നബീസയുടെ മൃതദേഹ പരിശോധനയില്‍ നിന്ന് ലഭിച്ച ആത്മഹത്യക്കുറിപ്പാണ് കേസിലേക്ക് വഴിത്തിരിവായതും, അന്വേഷണം ബഷീറിന്‍റെയും, ഭാര്യ ഫസീലയുടെയും നേര്‍ക്ക് നീണ്ടതും. നബീസയെ വിഷം നല്‍കി കൊലപ്പെടുത്താന്‍ പദ്ധതിയിട്ട ദമ്പതികള്‍ 2016 ജൂണ്‍ 22ന് ചീര കറിയില്‍ വിഷം ചേര്‍ത്ത് ഭക്ഷണം നല്‍കിയെങ്കിലും ശ്രമം വിജയിച്ചില്ല. തുടര്‍ന്ന് 23ന് പ്രതികള്‍ നബീസയെ മണ്ണാര്‍ക്കാട്ട് വീട്ടില്‍ കൊണ്ടുവന്ന് വിഷം ബലമായി കുടിപ്പിച്ച് കൊലപ്പെടുത്തുകയായിരുന്നു. ഒരു ദിവസം വീട്ടില്‍ സൂക്ഷിച്ച മൃതദേഹം 24ന് ബഷീര്‍ ആര്യമ്പാവിലെ റോഡരികില്‍ ഉപേക്ഷിച്ചു. തന്‍റെ മരണത്തിന്‍റെ ഉത്തരവാദിത്വം അടുത്ത ബന്ധുക്കള്‍ക്കാണെന്ന് തോന്നിപ്പിക്കും വിധം നബീസ എഴുതിയത് പോലുള്ള ആത്മഹത്യ കുറിപ്പ് ഫസീല നോട്ടുബുക്കില്‍ എഴുതിയത് ബഷീര്‍ പകര്‍ത്തി എഴുതുകയായിരുന്നു. ഇത് തെളിഞ്ഞതോടെയാണ് കൊലപാതകത്തെ സംബന്ധിച്ച് പോലീസ് വ്യക്തത വരുത്തിയത്. എഴുത്തും, വായനയും അറിയാത്ത നബീസയുടെ സഞ്ചിയില്‍ നിന്നും കണ്ടെടുത്ത ഈ കത്താണ് അന്വേഷണത്തില്‍ വഴിത്തിരിവായത്. തന്‍റെ മരണത്തിന് ആരും ഉത്തരവാദികളല്ലെന്നും, മാരകരോഗ ബാധ്യതയാണെന്നും സൂചിപ്പിച്ച് നബീസ എഴുതിയതുപോലെ മറ്റൊരു ആത്മഹത്യ കുറിപ്പും ഫസീല തയ്യാറാക്കിയത് പോലീസ് കണ്ടെടുത്തു. ഈ കുറിപ്പുകള്‍ എല്ലാം മറ്റുള്ളവരെ ആശയക്കുഴപ്പത്തില്‍ ആക്കുന്നതിന് വേണ്ടിയാണ് ഉണ്ടാക്കിയത്. താന്‍ സ്വര്‍ണം അപഹരിച്ചു എന്ന കാര്യം നബീസ മറ്റുള്ളവരോട് പരസ്യപ്പെടുത്തിയതിലുള്ള വൈരാഗ്യമാണ് ഫസീലയെ ഭര്‍ത്താവിനെ കൂട്ടുപിടിച്ച് കൊലപാതകത്തിലേക്ക് നയിച്ചത് എന്നാണ് പോലീസിന്‍റെڔകണ്ടെത്തല്‍. മുന്‍പ് ഭര്‍ത്താവിന്‍റെ പിതാവിന് വിഷം നല്‍കി കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ ജയില്‍ശിക്ഷക്ക് വിധിക്കപ്പെട്ടിട്ടുള്ള ഫസീല ഇതിനെതിരെ ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കിയിട്ടുണ്ട്. തൃപ്പൂണിത്തറയില്‍ പര്‍ദ ധരിച്ചെത്തി മുളകുപൊടി സ്പ്രേ ചെയ്ത് പണവും ആഭരണവും കവര്‍ന്ന കേസിലും, 2018 ല്‍ കല്ലേക്കാട് ബ്ലോക്കോഫീസിനു സമീപത്തെ ഫ്ലാറ്റില്‍ നിന്ന് സ്വര്‍ണം കവര്‍ന്ന കേസിലും ഫസീല പ്രതിയാണ്.

സെവന്‍സില്‍ വമ്പ് കാട്ടാന്‍ 20 ടീമുകള്‍, 6000 പേര്‍ക്കുള്ള ഗ്യാലറി, 1 കോടിയുടെ ഇന്‍ഷൂറന്‍സ്, മണ്ണാര്‍ക്കാടിനി ഫുട്ബോള്‍ ആവേശം, സ്ത്രീകള്‍ക്കും ഇരിപ്പിടം

മണ്ണാര്‍ക്കാട് ഇനി സെവന്‍സ് ഫുട്ബോള്‍ ആവേശത്തിലേക്ക്, എംഎഫ്എ സംഘടിപ്പിക്കുന്ന പന്ത്രണ്ടാമത് അഖിലേന്ത്യാ സെവന്‍സ് ഫുട്ബോള്‍ ടൂര്‍ണ്ണമെന്‍റില്‍ 20 ടീമുകള്‍ മാറ്റുരക്കും. ഫുട്ബോള്‍ പ്രേമികളെ സ്വീകരിക്കാന്‍ ആശുപത്രിപ്പടിയിലെ മുബാസ് ഫ്ളഡ് ലൈറ്റ് സ്റ്റേഡിയം ഒരുങ്ങി. ഇരുമ്പില്‍ തീര്‍ത്ത ഗ്യാലറിയില്‍ ആറായിരത്തോളം പേര്‍ക്കിരിക്കാം. കാണികള്‍ക്ക് ഒരു കോടിയുടെ ഇന്‍ഷൂറന്‍സും ഉറപ്പാക്കിയിട്ടുണ്ട്. ജനുവരി 18 മുതലാണ് മുല്ലാസ് വെഡിംഗ് സെന്‍റര്‍ വിന്നേഴ്സ് & റണ്ണേഴ്സ് ട്രോഫിക്ക് വേണ്ടിയുള്ള പോരാട്ടം. ഉദ്ഘാടന ചടങ്ങ് ഗംഭീരമാക്കാനാണ് സംഘാടകരുടെ പദ്ധതി. ശനിയാഴ്ച്ച വൈകിട്ട് 6 മണിമുതല്‍ സിനിമാ താരം നിയാസ് ബക്കര്‍, ഗായിക സജ്ല സലിം എന്നിവര്‍ നയിക്കുന്ന മ്യൂസിക്കല്‍ നൈറ്റ് ആരംഭിക്കും. ഉദ്ഘാടനം എംപി വി.കെ ശ്രീകണ്ഠന്‍ നിര്‍വ്വഹിക്കും. കഴിഞ്ഞ 11 ടൂര്‍ണ്ണമെന്‍റുകളിലായി ലഭിച്ച 85 ലക്ഷത്തിലധികം രൂപ വിവിധ ജീവകാരുണ്യ സേവന പ്രവര്‍ത്തനങ്ങള്‍ക്കും ഫുട്ബോള്‍ കോച്ചിംഗ് ക്യാമ്പുകള്‍ക്കുമായി ചിലവഴിച്ചതായി ഭാരവാഹികള്‍ പറഞ്ഞു. എംഎഫ്എ ഭാരവാഹികളായ ഫിറോസ് ബാബു, ചെറൂട്ടി മുഹമ്മദ്, സലീം, ഇബ്രാഹിം, ഫിഫാ മുഹമ്മദാലി, സഫീര്‍, ഷിഹാബ് തുടങ്ങിയവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു. ഉഷ എഫ്.സി തൃശൂരും, കെഡിസിഎഫ്സി കിഴിശ്ശേരിയും ആദ്യദിനം മല്‍സരിക്കും

അഖിലകേരള വടംവലി മത്സരം ജനുവരി 18ന് തച്ചമ്പാറയില്‍

കൈ കരുത്തിന് സമ്മാനം മുട്ടനാടും, 9 അടിയുള്ള ട്രോഫിയും, 22222 രൂപയും. മൂന്നാമത് അഖിലകേരള വടംവലി മത്സരം തച്ചമ്പാറ ഡിബിഎച്ച്എസ് സ്കൂള്‍ ഗ്രൗണ്ടില്‍ ജനുവരി 18ന് നടക്കും. ജീവകാരുണ്യ പ്രവര്‍ത്തന ധന ശേഖരണാര്‍ത്ഥം ടീം തച്ചമ്പാറയുടെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന മത്സരം വൈകിട്ട് ആറുമണിക്ക് ലോകസഭാംഗം വി.കെ.ശ്രീകണ്ഠന്‍ ഉദ്ഘാടനം ചെയ്യും. ചടങ്ങില്‍ കായികതാരം ജിസ്മ മരിയ മാത്യുവിനെ ആദരിക്കും. മത്സര വിജയികളായ ടീമിന് 22222 രൂപയും ട്രോഫിയും മുട്ടനാടും, രണ്ടാം സ്ഥാനക്കാര്‍ക്ക് 15555 രൂപയും ട്രോഫിയും, മൂന്നാം സ്ഥാനം 12222 രൂപയും ട്രോഫിയും ലഭിക്കും. ടീം തച്ചമ്പാറ പ്രസിഡന്‍റ് സക്കീര്‍ ഹുസൈന്‍ ടി.കെ, സന്ദീപ് ചിന്നാടന്‍, അനസ് എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു

District News

Videos

മണ്ണാർക്കാട് പുരം 2024 - വലിയാറാട്ട് തത്സമ

മണ്ണാർക്കാട് പുരം 2024 - വലിയാറാട്ട് തത്സമ

മണ്ണാർക്കാട് പൂരം വലിയാറാട്ട് - തത്സമയം

മണ്ണാർക്കാട് പൂരം വലിയാറാട്ട് - തത്സമയം

മണ്ണാർക്കാട് പൂരം വലിയാറാട്ട് - തത്സമയം

മണ്ണാർക്കാട് പൂരം വലിയാറാട്ട് - തത്സമയം

മണ്ണാർക്കാട് പൂരം വലിയാറാട്ട് - തത്സമയം

മണ്ണാർക്കാട് പൂരം വലിയാറാട്ട് - തത്സമയം