വൈസ് പ്രസിഡൻ്റ് പി അബ്ദുൾ നാസർ ബജറ്റ് അവതരിപ്പിച്ചു. വിവിധ സ്രോതസ്സുകളിലായി 26 കോടി 88 ലക്ഷത്തി 94,673 രൂപ വരവും 26 കോടി 52 ലക്ഷത്തി 2643 രൂപ ചിലവും 36 ലക്ഷത്തി 92030 രൂപ നീക്കിയിരിപ്പും പ്രതീക്ഷിക്കുന്ന ബജറ്റാണ് അവതരിപ്പിച്ചത്. സാധാരണ പദ്ധതികളെ കൂടാതെ ജനപ്രിയ പദ്ധതികൾ ഉൾപ്പെടുത്തിയാണ് ബജറ്റ്. ചുള്ളിമുണ്ട കോൽക്കാടൻകുന്ന് സ്റ്റേഡിയം, ലഹരിക്കെതിരെയുള്ള പോരാട്ടത്തിന് ടീം കാരാകുർശ്ശി പദ്ധതിയെ വിപുലമാക്കും, നൈറ്റ് ലൈഫ് പ്രോത്സാഹിപ്പിക്കുന്നതിന് ബ്രൈറ്റ് കാരാകുർശ്ശി വെളിച്ചവും ഹാപ്പിനസ് പാർക്കും, സൗന്ദര്യവത്കരണം, വനിതകൾക്കായി തൊഴിലിടം പദ്ധതി എന്നിവയാണ് വിഭാവനം ചെയ്യുന്നത്. ഉൽപ്പാദന, വിദ്യാഭ്യാസ, ആരോഗ്യ, കായിക, പാർപ്പിട മേഖലകളിലേക്കും തുക വകയിരുത്തിയിട്ടുണ്ട്. വനിതാ ശിശു വികസനം, ഭിന്നശേഷിക്കാർ, പാലിയേറ്റീവ്, പട്ടികജാതി ക്ഷേമം, അടിസ്ഥാന വികസനത്തിനും ഫണ്ട് മാറ്റിവെച്ചിട്ടുണ്ട്. പ്രസിഡണ്ട് എ പ്രേമലത, സെക്രട്ടറി എം എ ജോയ്, വാർഡ് മെമ്പർമാരും ചടങ്ങിൽ പങ്കെടുത്തു. ബജറ്റ് നിരാശപ്പെടുത്തുന്നതാണെന്ന് യുഡിഎഫ് മെമ്പർ റിയാസ് നാലകത്ത് പറഞ്ഞു. ആയിരത്തോളം വരുന്ന ലൈഫ് അപേക്ഷകരിൽ 10% പേർക്ക് പോലും ഫണ്ട് വകയിരുത്തിയില്ല. വന്യമൃഗശല്യം, വിദ്യാഭ്യാസം, പട്ടികജാതി ക്ഷേമത്തിനും വേണ്ട തുക വകയിരുത്തിയിട്ടില്ലെന്ന് റിയാസ് കുറ്റപ്പെടുത്തി.