ലീഗിലെ രണ്ടാമന്‍, ടീം VD യില്‍ N ഷംസുദ്ദീന്‍ വിദ്യാഭ്യാസ മന്ത്രി ?, EK ഇമ്പിച്ചിബാവക്ക് ശേഷം മണ്ണാര്‍ക്കാടിനൊരു മന്ത്രികൂടി

മണ്ണാർക്കാടിന്റെ പ്രിയ MLA എൻ. ഷംസുദ്ദീൻ ഇനി മന്ത്രി, VD സതീശൻ ക്യാബിനറ്റിൽ വിദ്യാഭ്യാസ വകുപ്പിന്റെ തലവനാകും. നിയമസഭയിലെ പ്രവർത്തന മികവിനുള്ള കെ.കെ നായർ സ്മാരക ശ്രേഷ്ഠ നിയമസഭാ സാമാജിക പുരസ്കാരം നേടിയ MLA യാണ് എൻ. ഷംസുദ്ദീൻ. 25903 വോട്ടിന്റെ ഭൂരിപക്ഷത്തോടെ നാലാം തവണയും മണ്ണാർക്കാട് മണ്ഡലത്തിൽ നിന്ന് വിജയിച്ച് നിയമസഭയിലെത്തുമ്പോൾ ഇത്തവണ എൻ. ഷംസുദ്ദീന് നിർവഹിക്കേണ്ടി വരുന്നത് ഒരു സംസ്ഥാനത്തിന്റെ വിദ്യാഭ്യാസ വകുപ്പാണ്. എൻ. മുഹമ്മദ് കുട്ടിയുടെയും, വി വി മറിയക്കുട്ടിയുടെയും മകനായി മലപ്പുറം പറവണ്ണയിൽ ജനിച്ച ഷംസുദ്ദീൻ അഭിഭാഷകൻ കൂടിയാണ്. MSF മലപ്പുറം ജില്ലാ പ്രസിഡന്റ്, സംസ്ഥാന ജനറൽ സെക്രട്ടറി, 4 തവണ കോഴിക്കോട് സർവ്വകലാശാല UUC, മുസ്ലിം യൂത്ത് ലീഗ് മലപ്പുറം ജില്ലാ സെക്രട്ടറി, പ്രസിഡന്റ്, സംസ്ഥാന ജനറൽ സെക്രട്ടറി, ജില്ലാ പഞ്ചായത്ത്‌ മെമ്പർ, സംസ്ഥാന വഖഫ് ബോർഡ്, വൈൽഡ് ലൈഫ് അഡ്വൈസറി ബോർഡ് പ്രതിനിധി, റവന്യൂ, പൊതുമരാമത്ത്, സാമ്പത്തിക കാര്യങ്ങൾ എന്നിവയ്ക്കുള്ള സബ്ജക്ട് കമ്മറ്റികൾ, ലോക്കൽ ഫണ്ട് അക്കൗണ്ട് കമ്മറ്റി, SC ST കമ്മറ്റി, നിയമസഭ എസ്റ്റിമേറ്റ് കമ്മിറ്റികളിലെ അംഗം എന്നിവക്കൊപ്പം ന്യൂഡൽഹിയിൽ നടന്ന National legislative conference ലും, മുംബൈയിൽ നടന്ന എസ്റ്റിമേറ്റ് കമ്മറ്റികളുടെ ദേശീയ കോൺഫറൻസിലും കേരള നിയമസഭയെ പ്രതിനിധീകരിച്ചു പങ്കെടുത്ത വ്യക്തി കൂടിയാണ് എൻ. ഷംസുദ്ദീൻ. നിലവിൽ IUML സംസ്ഥാന സെക്രട്ടറി, ദേശീയ വർക്കിംഗ് കമ്മിറ്റി അംഗം എന്നിവ കൂടിയാണ്. മുസ്ലിം ലീഗിന്റെ 5 മന്ത്രിമാരിലൊരാളായി മെയ് 18 തിങ്കളാഴ്ച തിരുവനന്തപുരത്തെ സെൻട്രൽ സ്റ്റേഡിയത്തിൽ നടക്കുന്ന ചടങ്ങിൽ സത്യപ്രതിജ്ഞ ചെയ്ത് അദ്ദേഹം കേരളത്തിന്റെ 16 മത് നിയമസഭയിൽ ഭാഗമാകും. മണ്ണാർക്കാട്ടുകാരുടെ ഹിതമെന്നപോലെ വീണ്ടും മണ്ഡലത്തിൽ നിന്നൊരു മന്ത്രി. മണ്ണാർക്കാട് മണ്ഡലത്തിൽ നിന്ന് വിജയിച്ച് ക്യാബിനെറ്റിലെത്തുന്ന രണ്ടാമത്തെ മന്ത്രിയാണ് എൻ. ഷംസുദ്ദീൻ. 1967 ലെ തിരഞ്ഞെടുപ്പിൽ വിജയിച്ച് EMS രണ്ടാം മന്ത്രിസഭയിൽ ഗതാഗതവകുപ്പു കൈകാര്യം ചെയ്ത പൊന്നാനിക്കാരൻ ഇ.കെ. ഇമ്പിച്ചി ബാവയാണ് മണ്ഡലത്തിൽ നിന്നുള്ള ആദ്യ മന്ത്രി. മണ്ണാർക്കാടിനെ സംസ്ഥാന തലത്തിലെത്തിച്ച മറ്റൊരു മന്ത്രി മലമ്പുഴ മണ്ഡലത്തിൽ നിന്ന് വിജയിച്ച് നിയമസഭയിലെത്തിയ CPM നേതാവ് മണ്ണാർക്കാട്ടുക്കാരനായ ടി. ശിവദാസമേനോനാണ്. മണ്ണാർക്കാടിന്റെ മേൽവിലാസത്തിൽ നിയമസഭയിലെ ഔദ്യോഗിക കസേരയിലെത്തുന്ന മറ്റൊരു വ്യക്തി CPI നേതാവ് ജോസ് ബേബിയാണ്. സഭയുടെ ഡെപ്യൂട്ടി സ്പീക്കറായി തിരഞ്ഞെടുക്കപ്പെട്ട ആദ്യ മണ്ണാർക്കാട്ടുക്കാരനാണ് അദ്ദേഹം. മണ്ഡലത്തിൽ നിന്ന് മന്ത്രി പദത്തിലേക്ക് എൻ. ഷംസുദ്ദീൻ എത്തുമ്പോൾ ഈ നാടിനും ജനങ്ങൾക്കും പ്രതീക്ഷകളേറെയുണ്ട്. തിരൂരാണ് സ്വദേശമെങ്കിലും 15 വർഷക്കാലം കൊണ്ട് മണ്ണാർക്കാട്ടുക്കാരനായി മാറിയിട്ടുണ്ട് അദ്ദേഹം. അതുകൂടി ഉറപ്പിക്കുന്നതായിരുന്നു നാലാമൂഴത്തിൽ ജനങ്ങൾ നൽകിയ അഞ്ചിരട്ടി വോട്ടിന്റെ ഭൂരിപക്ഷം. വരാൻ പോകുന്ന VD സതീശൻ ക്യാബിനറ്റിൽ നിർണായക വകുപ്പുകളിലൊന്നിന്റെ നിർവഹണ തലവനായി എൻ. ഷംസുദ്ദീൻ ഇരിക്കുമ്പോൾ മണ്ണാർക്കാടിന്റെ യശ്ശസ്സേറുകയാണ്. മണ്ഡലത്തിൽ കൂടുതൽ സർക്കാർ കോളേജുകൾ, ടെക്നിക്കൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ഉന്നത വിദ്യാഭ്യാസത്തിനായി HSS സീറ്റുകളിലെ വർധന, നൂതന പദ്ധതികൾ എന്നിവയെല്ലാം വിദ്യാഭ്യാസ വകുപ്പ് മന്ത്രി പദവി ലഭ്യമാകുന്നതോടെ സാധ്യമാകുമെന്നതാണ് പ്രതീക്ഷ.

News

കോങ്ങാട് ചുവന്ന കോട്ടയില്‍ യുഡിഎഫോ.. കോങ്ങാട് ഇനി മന്ത്രി മണ്ഡലം, ടീം VD യില്‍ KA തുളസിയും

കോങ്ങാട് കോട്ട തകർത്ത് MLA പദവിയിലെത്തിയ കെഎ തുളസി മന്ത്രി പദത്തിൽ. 2011 ൽ മണ്ഡലം രൂപീകൃതമായതിനുശേഷം തുടർച്ചയായി മൂന്ന് തവണയും സിപിഎം വിജയിച്ച കോങ്ങാട് നിന്നും ആ ചരിത്രം പൊളിച്ചെഴുതിക്കൊണ്ടാണ് ഇത്തവണ തുളസി നിയമസഭയിലേക്കെത്തുന്നത്. KSU വിദ്യാർത്ഥി രാഷ്ട്രീയത്തിലൂടെ കടന്നുവന്ന KA തുളസി 1994 മുതൽ തന്നെ പാർട്ടിയിൽ സജീവമായിരുന്നു. കെപിസിസി എക്സിക്യൂട്ടീവ് മെമ്പർ, AICC അംഗം, സംസ്ഥാന വനിത കമ്മീഷൻ അംഗം എന്നിങ്ങനെ പദവികൾ വഹിച്ച തുളസി നിലവിൽ കെപിസിസി ജനറൽ സെക്രട്ടറി കൂടിയാണ്. നെന്മാറ NSS കോളേജ് ചരിത്ര വിഭാഗം മേധാവിയായിരുന്നു, ഇവിടെ രണ്ടു വർഷം പ്രിൻസിപ്പലിന്റെ ചുമതലയും വഹിച്ചിട്ടുണ്ട്. തൃശൂർ ജില്ലാപഞ്ചായത്ത് ഡിവിഷനിലേക്ക് ചേലക്കരയിൽ നിന്നും വിജയിച്ചു. പിന്നീട് നിയമസഭ തിരഞ്ഞെടുപ്പിൽ ചേലക്കരയിലും ലോക്സഭാ തിരഞ്ഞെടുപ്പിൽ ഒറ്റപ്പാലത്തും സ്ഥാനാർഥിയായെങ്കിലും പരാജയപ്പെട്ടു. എന്നാൽ ഒരിക്കലും പൊളിക്കാനാകില്ലെന്ന് കണക്കുകൂട്ടിയ കോങ്ങാട് മണ്ഡലത്തിൽ LDF സ്ഥാനാർത്ഥിയെ പരാജയപ്പെടുത്തി 3706 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് കെഎ തുളസി ഈ തിരഞ്ഞെടുപ്പിൽ വിജയിച്ചത്. പാലക്കാട് എംപി വി.കെ ശ്രീകണ്ഠന്റെ ഭാര്യ കൂടിയാണ് തുളസി. VD സതീശൻ മന്ത്രിസഭയിൽ ഔദ്യോഗികമായി മന്ത്രി പദവി പ്രഖ്യാപിക്കപ്പെടുമ്പോൾ പിന്നാക്കക്ഷേമ വകുപ്പാണ് കരങ്ങളിലെത്തുക എന്നതാണ് വ്യക്തമാകുന്നത്. മാർച്ച് 18 തിങ്കളാഴ്ച സത്യപ്രതിജ്ഞ ചെയ്ത് 16 മത് നിയമസഭയുടെ ഭാഗമാകുമ്പോൾ കോങ്ങാടിന് ഇരട്ടി മധുരമാണത്.

കോങ്ങാട് കോട്ട തകർത്ത് MLA, ആദ്യ അവസരത്തിൽ മന്ത്രി പദത്തിൽ

കോങ്ങാട് കോട്ട തകർത്ത് MLA, ആദ്യ അവസരത്തിൽ മന്ത്രി പദത്തിൽ

ഏറ്റവും വിലക്കുറവിൽ പഠനോപകരണങ്ങൾ കുട്ടികൾക്ക് വാങ്ങി നൽകാം, അവസരമൊരുക്കി അലനല്ലൂർ സർവീസ് സഹകരണ ബാങ്കിന്റെ സ്കൂൾ മാർക്കറ്റ്

ബാങ്ക് ഹെഡ് ഓഫീസിന് സമീപം ആരംഭിച്ച സ്കൂൾ മാർക്കറ്റിന്റെ ഉദ്ഘാടനം ബാങ്ക് പ്രസിഡന്റ് PPK മുഹമ്മദ്‌ അബ്ദുറഹ്മാൻ നിർവഹിച്ചു. കൺസ്യൂമർ ഫെഡിന്റെ സഹകരണത്തോടെയാണ് ബാങ്ക് ഈ വർഷവും കുട്ടികൾക്കായി സ്കൂൾ മാർക്കറ്റ് ഒരുക്കിയിരിക്കുന്നത്. എല്ലാ ഉത്പന്നങ്ങൾക്കും വില വർധനവ് നേരിടുന്ന സാഹചര്യത്തിൽ 50% വില കുറവോടെയാണ് പഠന സാമഗ്രികൾ ലഭ്യമാക്കുന്നത്. പേനയും പെൻസിലും മുതൽ നോട്ട് ബുക്കുകൾ, കുടകൾ, ബാഗുകൾ, പൗച്ചുകൾ എന്നിവയെല്ലാം ഇവിടെ നിന്ന് വാങ്ങാനാകും. ബാങ്ക് സെക്രട്ടറി ശ്രീനിവാസൻ, രാജകൃഷ്ണൻ, ശ്രീധരൻ, ഉസ്മാൻ, സലീം, ഇന്ദിര, നജീബ്, ബാങ്ക് ഡയറക്ടർമാർ, സ്റ്റാഫംഗങ്ങൾ, ജീവനക്കാർ തുടങ്ങിയവർ സംബന്ധിച്ചു.

പൊന്നണിഞ്ഞ് കാരാകുറിശ്ശി, കെൻസ ഗോൾഡ് & ഡയമണ്ട്സിന്റെ 7-ാമത് ഷോറൂം അയ്യപ്പൻകാവിൽ പ്രവർത്തനമാരംഭിച്ചു

പാരമ്പര്യ തനിമയും വിശ്വാസവും ഉറപ്പിച്ചുകൊണ്ടാണ് കെൻസ ഗോൾഡ് & ഡയമണ്ട്സിന്റെ 7-ാമത് ശാഖക്ക്‌ തുടക്കം കുറിച്ചത്. കാരാകുറിശ്ശിയുടെ നഗര ഹൃദയത്തിൽ കെൻസ പ്രവർത്തിക്കുമ്പോൾ പ്രതീക്ഷകളേറെയുണ്ടെന്ന് ഉദ്ഘാടനം നിർവഹിച്ചുകൊണ്ട് പഞ്ചായത്ത്‌ പ്രസിഡന്റ് റിയാസ് നാലകത്ത് പറഞ്ഞു. ഗായകൻ ഷാഫി കൊല്ലം മുഖ്യഥിതിയായി. കോയമ്പത്തൂർ, തൃശൂർ, കോട്ടോപ്പാടം, കല്ലടിക്കോട്, മണ്ണാർക്കാട് എന്നിവിടങ്ങളിൽ സ്വർണ വ്യാപാര രംഗത്തെ പരിശുദ്ധിയുടെ മുഖമുദ്രയായി ഇതിനകം കെൻസ മാറിക്കഴിഞ്ഞിട്ടുണ്ട്. ജനങ്ങളുടെ പിന്തുണകൊണ്ടാണ് 7-മത് ശാഖ വരെ എത്തിയതെന്ന് മാനേജിങ് പാർട്ണർമാരായ സുഹൃത്തുക്കൾ പറഞ്ഞു. ട്രെഡീഷണൽ, വെസ്റ്റേൺ, ലൈറ്റ് വെയിറ്റ്, ഡയമണ്ട്, വെള്ളി ആഭരണങ്ങളുടെ ഏറ്റവും പുതിയ ശേഖരമാണ് കെൻസ ഒരുക്കിയിട്ടുള്ളത്. ഉദ്ഘാടനത്തോടനുബന്ധിച്ച് സ്വർണാഭരണങ്ങൾക്ക് പണിക്കൂലിയിൽ 50% വരെയും ഡയമണ്ട് ആഭരണങ്ങൾക്ക് 30% ഡിസ്‌കൗണ്ടും ലഭിക്കും. കൂടാതെ എല്ലാ പർച്ചേസുകൾക്കും സമ്മാനങ്ങളും നേടാനാകും. സ്റ്റാഫ്‌ അംഗങ്ങൾ, ജീവനക്കാർ, കുടുംബാംഗങ്ങൾ, പ്രദേശവാസികൾ തുടങ്ങിയവർ സംബന്ധിച്ചു.

Videos

മണ്ണാർക്കാട് പുരം 2024 - വലിയാറാട്ട് തത്സമ

മണ്ണാർക്കാട് പുരം 2024 - വലിയാറാട്ട് തത്സമ

മണ്ണാര്‍ക്കാട് പൂരം 2020 - ചെട്ടിവേല തത്സമയം

മണ്ണാര്‍ക്കാട് പൂരം 2020 - ചെട്ടിവേല തത്സമയം

മണ്ണാര്‍ക്കാട് പൂരം തത്സമയം : ഡബിള്‍ നാദസ്വരം, ഡബിള്‍ തായമ്പക, പാഞ്ചാരിമേളം, കുടമാറ്റം .

മണ്ണാര്‍ക്കാട് പൂരം തത്സമയം : ഡബിള്‍ നാദസ്വരം, ഡബിള്‍ തായമ്പക, പാഞ്ചാരിമേളം, കുടമാറ്റം .

മണ്ണാര്‍ക്കാട് പൂരം തത്സമയം : പാഞ്ചാരിമേളം കുടമാറ്റം

മണ്ണാര്‍ക്കാട് പൂരം തത്സമയം : പാഞ്ചാരിമേളം കുടമാറ്റം