ധാരാളം ടൂറിസ്റ്റുകള്‍ വരട്ടെ.. അട്ടപ്പാടിയെ ടൂറിസ്റ്റ് ഹബ്ബാക്കി മാറ്റുമെന്ന് മന്ത്രി N ഷംസുദ്ദീന്‍, അട്ടപ്പാടിയില്‍ സഞ്ചരിക്കുന്ന റേഷന്‍ കടകള്‍ മന്ത്രി കെ.എ തുളസി ഉദ്ഘാടനം ചെയ്തു

അട്ടപ്പാടിയിലെത്തി മന്ത്രിമാരായ എൻ. ഷംസുദ്ദീനും KA തുളസിയും, കൂടുതൽ വികസന പദ്ധതികൾ നടപ്പിലാക്കും, അട്ടപ്പാടിയെ ടൂറിസ്റ്റ് ഹബ്ബ് ആക്കി മാറ്റുമെന്ന് എൻ. ഷംസുദ്ദീൻ, പട്ടികജാതി പട്ടികവർഗ വിഭാഗങ്ങളുടെ വീട് നിർമ്മാണം വകുപ്പ് നേരിട്ട് ഏറ്റെടുക്കുമെന്ന് KA തുളസി, സഞ്ചരിക്കുന്ന റേഷൻ കടകളുടെ ജില്ലാതല ഉദ്ഘാടനം, ഓണസമ്മാന വിതരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം എന്നിവ മന്ത്രിമാർ നിർവഹിച്ചു. സാമ്പാർക്കോട് പാലത്തിനായി 5 കോടി അനുവദിച്ചു, RGM ഗവ. ആർട്സ് & സയൻസ് കോളേജിൽ ഹോസ്റ്റൽ സൗകര്യം ഏർപ്പെടുത്തും, മോഡൽ റസിഡൻഷ്യൽ സ്‌കൂളുകളിൽ കൂടുതൽ സൗകര്യങ്ങൾ ഒരുക്കുമെന്ന് സഞ്ചരിക്കുന്ന റേഷൻ കടകളുടെ ജില്ലാതല ഉദ്ഘാടനം നിർവഹിച്ച് വിദ്യാഭ്യാസ, ന്യൂനപക്ഷ ക്ഷേമ വകുപ്പ് മന്ത്രി എൻ. ഷംസുദ്ദീൻ പറഞ്ഞു. ലൈഫ് പദ്ധതിക്ക് പകരം ആവിഷ്കരിച്ച ഭവന നിർമ്മാണ പദ്ധതിയിൽ ആദിവാസികൾക്ക് മുൻഗണന നൽകുമെന്ന് പട്ടികജാതി പട്ടികവർഗ്ഗ പിന്നോക്ക ക്ഷേമ വകുപ്പ് മന്ത്രി KA തുളസി വ്യക്തമാക്കി. അട്ടപ്പാടിയിൽ പട്ടികവർഗ വിഭാഗങ്ങൾക്കുള്ള ഓണസമ്മാന വിതരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു KA തുളസി. ആദിവാസി വിഭാഗങ്ങൾക്ക് സ്വയംതൊഴിലിനായി 10 ലക്ഷം വരെ സബ്ഡിഡി നൽകുന്ന വായ്പാ പദ്ധതികൾ നടപ്പിലാക്കും, ഇ ഗ്രാന്റ് കുടിശ്ശിക പൂർണമായും വിതരണം ചെയ്യും, കോട്ടത്തറ ട്രൈബൽ ആശുപത്രിക്ക് കുടിശ്ശിക തുക അനുവദിച്ചു, ആശുപത്രിയിൽ സൗകര്യങ്ങൾ വർധിപ്പിക്കും, വീടുകൾക്കുള്ള നിർമ്മാണ തുക നാല് ലക്ഷം രൂപയിൽ നിന്ന് കാലാനുസൃതമായി വർദ്ധിപ്പിക്കും, മൂന്ന് മുതൽ 15 വരെ വീടുകളുള്ള മേഖലകളെ ഊരുകളായി പ്രഖ്യാപിക്കും, ഓഗസ്റ്റ് 25-ന് മുൻപ് സംസ്ഥാനത്തെ 60 വയസ്സ് കഴിഞ്ഞ ഊരുവാസികൾക്ക് ഓണസമ്മാനമായി 1,000 രൂപ വീതം ബാങ്ക് അക്കൗണ്ടുകളിൽ ലഭ്യമാക്കുമെന്നും മന്ത്രി പറഞ്ഞു. ഓണക്കോടിക്ക് പകരം പണം നൽകിയത് സമയബന്ധിതമായി ഓണസമ്മാനം നൽകാനാണെന്നും KA തുളസി കൂട്ടിച്ചേർത്തു. അറുപത് വയസ്സ് പൂർത്തിയായ 52,826 പട്ടികവർഗക്കാർക്കാണ് ഓണസമ്മാനം നൽകുന്നത്. അട്ടപ്പാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്. അല്ലൻ, ഭക്ഷ്യസുരക്ഷാ കമ്മീഷൻ അംഗം മുരുകേഷ് ചെറുനാലി, ഷിബു സിറിയക്ക്, ചിത്ര രാമസ്വാമി, വി.എം ലത്തീഫ്, കെ. സനൽകുമാർ, എം. രാജൻ തുടങ്ങി ജില്ലാ, ബ്ലോക്ക്, ഗ്രാമ പഞ്ചായത്ത്‌ പ്രതിനിധികൾ, വകുപ്പ് ഉദ്യോഗസ്ഥർ പങ്കെടുത്തു.

News

അപകടത്തില്‍ പരുക്കേറ്റ് മസ്തിഷ്ക മരണം സംഭവിച്ച അലനല്ലൂര്‍ സ്വദേശി 16 കാരന്‍ ആദിലിന്‍റെ കരൾ, കിഡ്‌നികൾ, കണ്ണ് എന്നിവ ദാനം ചെയ്യും

"മകൻ പോയെന്നറിയാം, പൂർണമായും അവൻ പോകേണ്ട, അവനിലൂടെ മറ്റുള്ളവർ ലോകം കാണട്ടെ" മകൻ നഷ്ടപ്പെട്ട ദുഖത്തിലും മരവിപ്പ് മാറാതെ അലനല്ലൂർ ഭീമനാട് സ്കൂൾപ്പടി സ്വദേശി പണിക്കവീട്ടിൽ ഷാഹുൽ ഹമീദും ഷൈനിയും ഉറച്ച തീരുമാനമെടുത്തു. അവരുടെ മകൻ, വാഹനാപകടത്തിൽ ഗുരുതരപരിക്കേറ്റ് മസ്തിഷ്ക്ക മരണം സംഭവിച്ച 16 കാരൻ ആദിലിന്റെ കരൾ, കിഡ്‌നികൾ, കണ്ണ് എന്നിവ ദാനം ചെയ്യും. സഹജീവികൾക്ക് ജീവിതം നൽകാൻ അവയവദാന സമ്മതപത്രത്തിൽ ആ കുടുംബം ഒപ്പുവച്ചു. വെട്ടത്തൂർ ഹയർസെക്കന്ററി സ്കൂൾ വിദ്യാർത്ഥിയാണ് ആദിൽ. കാറ്ററിങ്ങ് വർക്കിനായി സുഹൃത്തുക്കൾക്കൊപ്പം യാത്രചെയ്യവേ വെള്ളിയാഴ്ച രാത്രി 11 മണിക്ക് മണ്ണാർമല ജംഗ്ഷനിൽ വച്ച് ആദിൽ സഞ്ചരിച്ചിരുന്ന സ്കൂട്ടർ ഒരു ഫോർച്ച്യൂണർ കാറുമായി കൂട്ടിയിടിക്കുകയായിരുന്നു. മകന് മസ്തിഷ്ക മരണം സ്ഥിരീകരിച്ചപ്പോൾ മറ്റുള്ളവരിലൂടെ മകൻ ജീവിച്ചുകാണാൻ കുടുംബം അധികൃതരെയും ഡോക്ടർമാരെയും ബന്ധപ്പെടുകയായിരുന്നു. മണ്ണാർക്കാട് സാമൂഹ്യപ്രവർത്തകനായ അസ്‌ലം അച്ചു, ഡോ. കമ്മപ്പ എന്നിവരുടെ നേതൃത്വത്തിൽ IMA ഭാരവാഹികളുടെ സഹായത്തോടെ അവയവ കൈമാറ്റത്തിനായുള്ള നടപടികൾ സ്വീകരിച്ചു. അലനല്ലൂർ മുണ്ടത്ത്പള്ളിയിൽ ഇന്ന് വൈകീട്ട് 4.30 ന് ആദിലിന്റെ ഖബറടക്കം നടക്കും. ആദില, ആനിസ, എന്നിവരാണ് സഹോദരങ്ങൾ. മറ്റുള്ളവർക്ക് പുതുജീവിതം നൽകിക്കൊണ്ടാണ് ആദിലിന്റെ മടക്കം.

DYFI യെ ഇല്ലാതാക്കാമെന്ന് വിചാരിക്കുന്നവർ ഉണ്ടെങ്കില്‍ ഉറപ്പിച്ചു പറയട്ടെ DYFI മണ്ണാര്‍ക്കാടുണ്ടാകും പാലക്കാടുണ്ടാകും സമരത്തിന്‍റെ മുന്‍പന്തിയിലുണ്ടാകും : DYFI ബ്ലോക്ക് കമ്മിറ്റി സെക്രട്ടറി ഷഹീറലി

DYFI യെ ഇല്ലാതാക്കാമെന്ന് വിചാരിക്കുന്നവർ ഉണ്ടെങ്കില്‍ ഉറപ്പിച്ചു പറയട്ടെ DYFI മണ്ണാര്‍ക്കാടുണ്ടാകും പാലക്കാടുണ്ടാകും സമരത്തിന്‍റെ മുന്‍പന്തിയിലുണ്ടാകും : DYFI ബ്ലോക്ക് കമ്മിറ്റി സെക്രട്ടറി ഷഹീറലി. DYFI യുടെ കൊടിപിടിക്കാന്‍ പറ്റില്ലത്രെ, പോലീസ് ഗെയ്റ്റടച്ചു, പക്ഷെ DYFI തീരുമാനിച്ചത് ഓഫീസ് ഉപരോധിക്കാനാണ്, VD സതീശന്‍റെ പോലീസിനെ മറികടന്ന് DYFI സമര സഖാക്കൾ പാലക്കാട് റെയില്‍വേ ഡിവിഷന്‍ ഓഫീസില്‍ കയറി. പാലക്കാട്‌ റെയിൽവേ ഡിവിഷൻ വിഭജിക്കാനുള്ള കേന്ദ്ര റെയിൽവേ മന്ത്രാലയത്തിന്റെ തീരുമാനത്തിനെതിരെ പ്രതിഷേധിച്ച് ഡിവിഷൻ ഓഫീസ് ഉപരോധിച്ച DYFI നേതാക്കളെ അറസ്റ്റ് ചെയ്തതിനെതിരെ DYFI മണ്ണാർക്കാട് പ്രതിഷേധ പ്രകടനം നടത്തി

അപകടത്തിൽ പരുക്ക് പറ്റിയ 7000 പേരെ പുതു ജീവിതത്തിലേക്ക് നയിച്ചു, കിസ് ഹെല്‍ത്ത് അല്‍ശിഫ ആശുപത്രിയില്‍ ദേശീയ ഹാന്‍റ് സര്‍ജറി ദിനം ആചരിച്ചു

ദേശീയ ഹാൻഡ് സർജറി ദിനാചരണത്തിന്റെ ഭാഗമായി കിംസ് ഹെല്‍ത്ത് അല്‍ശിഫ ആശുപത്രിയും അല്‍ശിഫ കോളേജ് ഓഫ് നഴ്സിങ്ങും സംയുക്തമായി ബോധവല്‍ക്കരണ എക്സിബിഷന്‍, ശില്പശാല എന്നിവ സംഘടിപ്പിച്ചു. ഒരാഴ്ച്ച നീണ്ടു നില്‍ക്കുന്ന ബോധവല്‍ക്കരണ എക്സിബിഷന്‍, ശില്പശാല, വിവിധ മത്സരങ്ങള്‍ എന്നിവയാണ് സംഘടിപ്പിച്ചത്. തൊഴിലുകളിലും ദൈനംദിന പ്രവര്‍ത്തികളിലും ഏര്‍പ്പെടുമ്പോള്‍ കൈകള്‍ക്കേല്‍ക്കുന്ന വിവിധ പരിക്കുകള്‍, ക്ഷതം, അറ്റുപോകല്‍ തുടങ്ങിയ പരിക്കുകള്‍ക്കുള്ള പ്രാഥമിക ശുശ്രൂഷ രീതികളും അവബോധവും പൊതു ജനങ്ങളിലും സന്നദ്ധ പ്രവര്‍ത്തകരിലും എത്തിക്കുന്നതിന്‍റെ ഭാഗമായാണ് ദേശീയ ഹാന്‍ഡ് സര്‍ജ്ജറി ദിനം ആചരിച്ചത്. കൈകള്‍ക്കേല്‍ക്കുന്ന പരിക്കുകള്‍ മൂലം ജീവിതം തന്നെ നഷ്ടപ്പെട്ട് പോകുന്നവരെ സാധാരണ ജീവിതത്തിലേക്ക് തിരിച്ചെത്തിക്കുക എന്നതാണ് ലക്ഷ്യം. കിംസ് ഹെല്‍ത്ത് അല്‍ശിഫ അക്കാഡമിക് ഹാളില്‍ നടന്ന ദിനാചരണ സമാപന ശില്‍പ്പശാല കിംസ് ഹെല്‍ത്ത് അല്‍ശിഫ CEO പ്രിയന്‍ കെ.സി ഉദ്ഘാടനം ചെയ്തു. ക്ലിനിക്കല്‍ അഡ്മിനിസ്ട്രേറ്ററും എമര്‍ജന്‍സി വിഭാഗം മേധാവിയുമായ ഡോ. ഷാഹുല്‍ ഹമീദ് അധ്യക്ഷനായി. ഹാന്‍ഡ് ആന്‍ഡ് മൈക്രോ വാസ്കുലാര്‍ സര്‍ജന്‍മാരായ ഡോ. ജിതിന്‍ ജോസ് തോമസ്, ഡോ. മുഹമ്മദ് നജീബ്, രജിസ്ട്രാര്‍ ഡോ. ജൗഹര്‍ അലി കെ. പി എന്നിവര്‍ വിവിധ വിഷയങ്ങളില്‍ പരിശീലനം നല്‍കി. ഹാന്‍ഡ് ആന്‍ഡ് മൈക്രോ വാസ്കുലാര്‍ സര്‍ജ്ജറി വിഭാഗം മേധാവി ഡോ. തുഷാര, ഡെപ്യൂട്ടി മെഡിക്കല്‍ സൂപ്രണ്ട് ഡോ. സാജന്‍, മലപ്പുറം, പാലക്കാട് ജില്ലകളിലെ സാമൂഹിക സന്നദ്ധ പ്രവര്‍ത്തകര്‍, ട്രോമാ കെയര്‍ വളണ്ടിയര്‍മാര്‍, വുമണ്‍സ് വേവ് പ്രവര്‍ത്തകര്‍, ബ്ലഡ് ഡോണേഴ്സ് കേരള വളണ്ടിയര്‍മാര്‍, ആംബുലന്‍സ് വര്‍ക്കേഴ്സ്, കുടുംബശ്രീ - ആശാ പ്രവര്‍ത്തകര്‍, പാലിയേറ്റിവ് വളണ്ടിയര്‍മാര്‍ തുടങ്ങി സാമൂഹിക സന്നദ്ധ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന നിരവധി പേര്‍ പങ്കാളികളായി. കിംസ് ഹെല്‍ത്ത് അല്‍ശിഫ ഹാന്‍ഡ് ആന്‍ഡ് മൈക്രോ വാസ്കുലാര്‍ സര്‍ജ്ജറി വിഭാഗത്തിന്‍റെ സേവനങ്ങള്‍ക്കായി 04933 299 299 , 224 365 എന്നീ നമ്പറുകളിൽ ബന്ധപ്പെടാം.

രാഷ്ട്രീയ പകപോക്കലിനായി സഹകരണ ബാങ്കിന് മുന്നില്‍ കൊടിയുമായി സമരം ചെയ്യരുതെന്ന് തച്ചമ്പാറ ബാങ്ക് പ്രസിഡന്‍റ്, പൊന്നംകോട് പുതിയ ശാഖ മന്ത്രി കെ.എ തുളസി ഉദ്ഘാടനം ചെയ്തു

ബാങ്കിംഗ് മേഖലയിൽ ഒരുനൂറ്റാണ്ടിലേറെ പ്രവർത്തന പാരമ്പര്യമുള്ള തച്ചമ്പാറ സർവീസ് സഹകരണ ബാങ്കിന്റെ പൊന്നംകോട് ശാഖ പഴയ ബ്രാഞ്ചിന് സമീപമുള്ള പുതിയ കെട്ടിടത്തിന്റെ താഴെ നിലയിലാണ് പ്രവർത്തനമാരംഭിച്ചത്. നാടിന്റെ സാമ്പത്തിക ഘടനയിലും വിനിമയത്തിലും വലിയ മാറ്റം വരുത്തി ബാങ്കിന് മുന്നോട്ട് പോകാനാകട്ടെയെന്ന് ഉദ്ഘാടനം ചെയ്ത ശേഷം മന്ത്രി KA തുളസി പറഞ്ഞു. തച്ചമ്പാറ പഞ്ചായത്ത്‌ പ്രസിഡന്റ് മേരി ജോസഫ് ലോക്കർ ഉദ്ഘാടനം നിർവഹിച്ചു. വൈസ് പ്രസിഡന്റ് സലീന ആദ്യ നിക്ഷേപം സ്വീകരിച്ചു. ചടങ്ങിൽ ബാങ്ക് പ്രസിഡന്റ് ഷജീർ കൊടുവാളി അധ്യക്ഷനായി. അത്യാധുനിക സൗകര്യങ്ങളോടെയാണ് ശാഖ നവീകരിച്ചിരിക്കുന്നത്. 17500 ഓളം ഉപഭോക്താക്കളുള്ള ബാങ്കിന് ഇന്ന് 153 കോടിയിലധികം നിക്ഷേപമുണ്ട്. ബാങ്ക് സെക്രട്ടറി KV സുമ, വൈസ് പ്രസിഡന്റ് വിജയകുമാർ മുരിങ്ങേനി, ജോയ് ജോസഫ്, ബീന ജോയ്, നിസാമുദ്ദീൻ പൊന്നംകോട്, ബെറ്റി ലോറൻസ്, മിനിമോൾ, ബാങ്ക് ഭരണസമിതി അംഗങ്ങൾ, ജനപ്രതിനിധികൾ, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ തുടങ്ങിയവർ സംബന്ധിച്ചു.

Videos

മണ്ണാർക്കാട് പുരം 2024 - വലിയാറാട്ട് തത്സമ

മണ്ണാർക്കാട് പുരം 2024 - വലിയാറാട്ട് തത്സമ

മണ്ണാര്‍ക്കാട് പൂരം 2020 - ചെട്ടിവേല തത്സമയം

മണ്ണാര്‍ക്കാട് പൂരം 2020 - ചെട്ടിവേല തത്സമയം

മണ്ണാര്‍ക്കാട് പൂരം തത്സമയം : ഡബിള്‍ നാദസ്വരം, ഡബിള്‍ തായമ്പക, പാഞ്ചാരിമേളം, കുടമാറ്റം .

മണ്ണാര്‍ക്കാട് പൂരം തത്സമയം : ഡബിള്‍ നാദസ്വരം, ഡബിള്‍ തായമ്പക, പാഞ്ചാരിമേളം, കുടമാറ്റം .

മണ്ണാര്‍ക്കാട് പൂരം തത്സമയം : പാഞ്ചാരിമേളം കുടമാറ്റം

മണ്ണാര്‍ക്കാട് പൂരം തത്സമയം : പാഞ്ചാരിമേളം കുടമാറ്റം