എടത്തനാട്ടുകരയിൽ കനത്ത മഴയിൽ വീടിൻ്റെ മതിൽ തകർന്നു

ഇടിമുഴക്കം പോലെ ശബ്‌ദം കേട്ടു, നോക്കിയപ്പോൾ വീടിൻ്റെ മതിലാകെ തകർന്നിരിക്കുന്നു, എടത്തനാട്ടുകരയിൽ കനത്ത മഴയിൽ വീടിൻ്റെ മതിൽ തകർന്നു, എടത്തനാട്ടുക്കര അണ്ടിക്കുണ്ട് പാലത്തിന് സമീപം താമസിക്കുന്ന മറ്റത്തൂർ ഫസലു റഹ്മാന്റെയും അൻവറിന്റേയും വീടിന് അപകട ഭീഷണിയായി, ശനിയാഴ്ച്ച പുലർച്ചെയാണ് സംഭവം

News

അർഹമായ മൂല്യം നൽകുമെന്ന് ഉറപ്പു നൽകി, മണ്ണാർക്കാട് DFO ഓഫീസിൽ നിന്ന് ആശ്വാസത്തോടെ മടങ്ങി പ്രതിഷേധം നടത്തിയ അട്ടപ്പാടി സ്വദേശി ബെന്നി ലൂക്ക

ചന്ദനമരം മറയൂരിൽ കൊണ്ടുപോയി ലേലം ചെയ്തശേഷം അർഹമായ മൂല്യം നൽകുമെന്ന് ഉറപ്പു നൽകി, മണ്ണാർക്കാട് DFO ഓഫീസിൽ നിന്ന് ആശ്വാസത്തോടെ മടങ്ങി പ്രതിഷേധം നടത്തിയ അട്ടപ്പാടി സ്വദേശി ബെന്നി ലൂക്ക. വീട്ടിലെ 25 വർഷം പഴക്കമുള്ള ചന്ദനമരം വനംവകുപ്പ് ഉദ്യോഗസ്ഥരെത്തി മുറിച്ചു കൊണ്ടുപോയ ശേഷം തനിക്ക് കിട്ടേണ്ട തുക ഒരുവർഷം പിന്നിട്ടിട്ടും കിട്ടാതെ വന്നതോടെയാണ് അഗളി പല്ലിയറ വടക്കേക്കര വീട്ടിൽ ബെന്നി ലൂക്ക DFO ഓഫീസിന് മുന്നിൽ പ്രതിഷേധവുമായി എത്തിയത്. 25 വർഷം പഴക്കമുള്ള ചന്ദനമരം ജീവന് അപകടമാണെന്നും മുറിച്ച് നൽകണമെന്നും ആവശ്യപ്പെട്ട് ബെന്നി കത്ത് നൽകിയതിനെ തുടർന്നാണ് 2025 മെയ്‌ 17 ന് ഉദ്യോഗസ്ഥർ വീട്ടിലെത്തി മരം മുറിച്ചത്. DFO ആവശ്യപ്പെട്ടത് പ്രകാരം തഹസിൽദാരിൽ നിന്ന് മരം തനിക്ക് അവകാശപ്പെട്ടതാണെന്നുൾപ്പെടെയുള്ള രേഖകൾ സമർപ്പിച്ചിട്ടും അർഹമായ മൂല്യം ഇതുവരെ ലഭിച്ചില്ല എന്ന പരാതിയുമായാണ് DFO ഓഫീസിന് മുന്നിലുള്ള ഗാന്ധി പ്രതിമക്ക് ചുവട്ടിലിരുന്ന് ബെന്നി പ്രതിഷേധിച്ചത്. നിലവിൽ ഒമ്മാല ഡെപ്യൂട്ടി റേഞ്ച് ഓഫീസിലുള്ള മരത്തടികൾ മറയൂരിലേക്ക് കൊണ്ടുപോയി ലേലം ചെയ്ത ശേഷം ചിലവ് കഴിച്ചുള്ള മൂല്യം നൽകുമെന്ന് ഉറപ്പ് നൽകി ഉദ്യോഗസ്ഥർ അനുനയിപ്പിച്ചതോടെയാണ് ബെന്നി തിരികെ പോകാൻ തയ്യാറായത്. നീതി കിട്ടുമെന്ന് ഉറപ്പായതിനാലാണ് താൻ മടങ്ങിപ്പോകുന്നതെന്ന് ബെന്നി പറഞ്ഞു

ആവശ്യത്തിന് ഡോക്ടർമാരില്ലാതെ അനാഥമാകുകയാണ് കാഞ്ഞിരപ്പുഴ കുടുംബാരോഗ്യ കേന്ദ്രമെന്ന് സിപിഎം

മഴക്കാല രോഗങ്ങളും പകർച്ചവ്യാധികളും പടർന്നു പിടിക്കുന്ന സാഹചര്യത്തിലും ആവശ്യത്തിന് ഡോക്ടർമാരില്ലാതെ അനാഥമാകുകയാണ് കാഞ്ഞിരപ്പുഴ കുടുംബാരോഗ്യ കേന്ദ്രമെന്ന് സിപിഎം, പാലിയേറ്റീവ് രോഗികൾക്കുള്ള മരുന്നും മുടങ്ങി, മന്ത്രിയുടെ മണ്ഡലമായിട്ടും പരാതികളെ നിസാരമാക്കുന്നുവെന്ന് ആക്ഷേപം. മുൻപ് മൂന്ന് ഡോക്ടർമാരുണ്ടായിരുന്ന കാഞ്ഞിരപ്പുഴ പഞ്ചായത്ത്‌ കുടുംബാരോഗ്യ കേന്ദ്രത്തിൽ ഇപ്പോൾ ഒരു ഡോക്ടറുടെ സേവനം മാത്രമാണുള്ളത്. സംസ്ഥാനത്ത് ഏറ്റവും കൂടുതൽ പനി ബാധിതർ മണ്ണാർക്കാടാണെന്നിരിക്കെ ദിവസവും 150 ലധികം പേർ ചികിത്സക്കെത്തുന്ന കുടുംബരോഗ്യ കേന്ദ്രം ഡോക്ടർമാരും ജീവനക്കാരുമില്ലാതെ അനാഥമാകുകയാണെന്ന് സിപിഎം ലോക്കൽ സെക്രട്ടറി നിസാർ മുഹമ്മദ്‌ പറഞ്ഞു. ആരോഗ്യ പ്രവർത്തകരുടെ മീറ്റിങ്ങിൽ ജീവനക്കാരുടെ അപര്യാപ്തത സൂചിപ്പിച്ചെങ്കിലും രാഷ്ട്രീയ പകപ്പോക്കലാണ് നടക്കുന്നതെന്ന് പഞ്ചായത്തംഗം ഫാറൂഖ്‌ ആരോപിച്ചു. നടപടി സ്വീകരിക്കാത്ത പക്ഷം പ്രതിഷേധങ്ങൾ സംഘടിപ്പിക്കുമെന്നും പ്രവർത്തകർ വ്യക്തമാക്കി. ആവറേജ് ഒരു ദിവസം 160 ലധികം പേര്‍ ഡോക്ടറെ കാണാനെത്തുന്നുണ്ട്. ചില ദിനങ്ങളില്‍ 200 കടക്കുന്നു. ഒരു ഡോക്ടറായി ചുരുങ്ങിയതോടെ രോഗികള്‍ ഏറെനേരം കാത്തിരിക്കേണ്ട സാഹചര്യമാണ് നിലവിലുള്ളത്. സര്‍ക്കാര്‍ നിയമിച്ച 2 ഡോക്ടര്‍മാരില്‍ ഒരാള്‍ക്ക് പാലക്കയത്തും ചാര്‍ജജുണ്ട്, കൂടാതെ പഞ്ചായത്ത് നിയമിച്ച ഒരു ഡോക്ടറുമുണ്ട്, ഇദ്ദേഹം ജോലി ഒഴിഞ്ഞതോടെയാണ് പ്രതിസന്ധി ഉണ്ടായത്. ഈ ഒഴിവ് നികത്തുന്നതിനായി 9 ാം തിയ്യതി ഇന്‍റര്‍വ്യൂ വെച്ചിട്ടുണ്ടെന്ന് അധികൃതര്‍ അറിയിച്ചു.

കാരാകുറിശ്ശി പഞ്ചായത്തിലെ പ്രസിഡന്റ് അദാലത്ത് ഫലം കാണുന്നു, ഷാപ്പുംകുന്ന് കുട്ടന്റെ വീടിനു മുന്നിൽ അപകടമായി നിന്നിരുന്ന പൈപ്പ് പ്രസിഡന്റിന്റെ നേതൃത്വത്തിൽ മാറ്റി സ്ഥാപിച്ചു നൽകി

കാരാകുറിശ്ശി പഞ്ചായത്തിലെ പ്രസിഡന്റ് അദാലത്ത് ഫലം കാണുന്നു, പരാതിക്ക്‌ ദിവസങ്ങൾക്കുള്ളിൽ ശാശ്വത പരിഹാരം, ഷാപ്പുംകുന്ന് കുട്ടന്റെ വീടിനു മുന്നിൽ അപകടമായി നിന്നിരുന്ന പൈപ്പ് പ്രസിഡന്റിന്റെ നേതൃത്വത്തിൽ മാറ്റി സ്ഥാപിച്ചു നൽകി. വീടിന്റെ മുന്നിലാ പൈപ്പ്, സ്റ്റെപ്പ് ഇറങ്ങാൻ പറ്റില്ല, പൈപ്പിൽ തട്ടി വീണ് പരിക്ക് പറ്റുകയാണ്, ജൂൺ 23 ന് കാരാകുറിശ്ശി പഞ്ചായത്തിൽ നടന്ന പ്രസിഡന്റ് അദാലത്തിലേക്ക് ഷാപ്പുംകുന്ന് തോലിയിൽ കുട്ടന്റെ ഭാര്യ സജിത പരാതിയുമായി എത്തി. കയ്യിൽ നിലവിലെ സ്ഥിതിയുടെ ചിത്രവും. ഫോട്ടോ കണ്ടയുടനെ പ്രസിഡന്റ് റിയാസ് നാലകത്തിന് ബുദ്ധിമുട്ട് മനസ്സിലായി, ശേഷം ഉടൻ ശരിയാക്കാമെന്ന മറുപടിയും. ആ പരാതി വെറുതെയായില്ല, പ്രസിഡന്റിന്റെ നേതൃത്വത്തിൽ തൊഴിലാളികൾ കഴിഞ്ഞ ദിവസം കുട്ടന്റെ വീട്ടിലെത്തി പൈപ്പ് സമീപത്തെ വഴിയോരത്തേക്ക് മാറ്റി സ്ഥാപിച്ചു നൽകി. നേരത്തെ വീടിനു മുന്നിലൂടെയായിരുന്ന റോഡ് വളവ് നിവർത്തി ദിശമാറിയതോടെയാണ് പൈപ്പ് കുട്ടന്റെ വീട്ടുമുറ്റത്തായത്. ആകെയുള്ള മൂന്നര സെന്റ് സ്ഥലത്ത് 5 മീറ്ററോളം നീളമുള്ള പൈപ്പ് ഭീഷണിയാകുന്നത് ചൂണ്ടികാണിച്ച് ജല അതോറിറ്റിക്കുൾപ്പെടെ മുൻപ് പരാതി നൽകിയിരുന്നെങ്കിലും പരിഹാരം പടിക്കലെത്തിയത് പഞ്ചായത്ത്‌ പ്രസിഡന്റിന്റെ അദാലത്തിലൂടെയാണ്. ഒരു പൈപ്പ് മാറ്റി സ്ഥാപിക്കുകയെന്നത് വലിയ കാര്യമല്ലെങ്കിലും കുട്ടന്റെ കുടുംബത്തെ സംബന്ധിച്ച് വർഷങ്ങളായി അനുഭവിച്ചുപോന്ന പ്രയാസത്തിനുള്ള ആശ്വാസമാണത്. പഞ്ചായത്തിൽ കെട്ടിക്കിടക്കുന്ന പരാതികൾ മുഴുവൻ തീർപ്പാക്കി സീറോ പെൻഡിങ് ഓഫീസ് എന്ന ലക്ഷ്യത്തിനായാണ് റിയാസ് നാലകത്ത് പുതിയ പദ്ധതി ആവിഷ്കരിച്ചിരിക്കുന്നത്.

P ജയരാജന്‍ ആദ്യമായി മണ്ണാര്‍ക്കാട്, വന്‍ സ്വീകരണമൊരുക്കാന്‍ പ്രവര്‍ത്തകര്‍, ജയരാജന്‍റെ 'സനാതനികളുടെ ഹിന്ദുത്വ വഴികള്‍' പുസ്തക ചര്‍ച്ച ജൂലൈ 5 ന്

P ജയരാജന്‍ ആദ്യമായി മണ്ണാര്‍ക്കാട്, വന്‍ സ്വീകരണമൊരുക്കാന്‍ പ്രവര്‍ത്തകര്‍, ജയരാജന്‍റെ 'സനാതനികളുടെ ഹിന്ദുത്വ വഴികള്‍' പുസ്തക ചര്‍ച്ച ജൂലൈ 5 ന്, മണ്ണാര്‍ക്കാട്ടുകാരനായ ഡോ: TP ഷിഹാബുദ്ദീനാണ് പുസ്തകം എഡിറ്റ് ചെയ്തത്, ജയരാജനെ അടുത്തറിയാനുള്ള അവസരമെന്ന് പുരോഗമന കലാ സാഹിത്യസംഘം നേതാക്കള്

Videos

മണ്ണാർക്കാട് പുരം 2024 - വലിയാറാട്ട് തത്സമ

മണ്ണാർക്കാട് പുരം 2024 - വലിയാറാട്ട് തത്സമ

മണ്ണാര്‍ക്കാട് പൂരം 2020 - ചെട്ടിവേല തത്സമയം

മണ്ണാര്‍ക്കാട് പൂരം 2020 - ചെട്ടിവേല തത്സമയം

മണ്ണാര്‍ക്കാട് പൂരം തത്സമയം : ഡബിള്‍ നാദസ്വരം, ഡബിള്‍ തായമ്പക, പാഞ്ചാരിമേളം, കുടമാറ്റം .

മണ്ണാര്‍ക്കാട് പൂരം തത്സമയം : ഡബിള്‍ നാദസ്വരം, ഡബിള്‍ തായമ്പക, പാഞ്ചാരിമേളം, കുടമാറ്റം .

മണ്ണാര്‍ക്കാട് പൂരം തത്സമയം : പാഞ്ചാരിമേളം കുടമാറ്റം

മണ്ണാര്‍ക്കാട് പൂരം തത്സമയം : പാഞ്ചാരിമേളം കുടമാറ്റം