അട്ടപ്പാടി ചുരത്തിലൂടെ 20-ാ മത് കുരിശിൻ്റെ വഴി ശനിയാഴ്ച‌, സുൽത്താൻപേട്ട് രൂപതാ മെത്രാൻ അന്തോണിസാമി പീറ്റർ അബീർ നേതൃത്വം നൽകും

തെങ്കര സെന്റ് ജോസഫ് ദേവാലയത്തിൽ നിന്നും മുക്കാലി യൂദാപുരം സെൻ്റ ജൂഡ് ദേവാലയത്തിലേക്കാണ് കുരിശിന്റെ വഴി നടക്കുന്നത്. മാർച്ച് 21, ശനിയാഴ്ച‌ രാവിലെ 9 ന് ആരംഭിക്കും. സുൽത്താൻപേട്ട് രൂപതാ മെത്രാൻ അന്തോണിസാമി പീറ്റർ അബിർ സമാപന ആശിർവാദം നടത്തും. ശേഷം നേർച്ച ഭക്ഷണം വിളമ്പും. വിപിൻ ദാസ്, തദ്ദേവ്സ് ഡാനിയേൽ, അൻസൺ, ഫ്രാൻസിസ്, സാബു ജോൺ, അലക്സ്‌ തുടങ്ങിയവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.

News

മണ്ണാര്‍ക്കാട് ഷംസുദ്ദീന്‍റെ റോഡ് ഷോയില്‍ പങ്കെടുക്കാതെ ഒരു വിഭാഗം, അസംതൃപ്തരുടെ യോഗം നടന്നു, അനുനയിപ്പിക്കാന്‍ പാണക്കാട്ടേക്ക് വിളിച്ചു, ലീഗില്‍ ഭിന്നത രൂക്ഷം

സ്ഥാനാർത്ഥി പ്രഖ്യാപനം കഴിഞ്ഞതോടെ മണ്ണാർക്കാട് മുസ്ലിം ലീഗിൽ ഭിന്നത രൂക്ഷം. പ്രാദേശിക അഭിപ്രായം പരിഗണിക്കാത്തതിലാണ് മണ്ണാർക്കാട് മുസ്ലിം ലീഗിലെ ഒരു വിഭാഗം കടുത്ത അതൃപ്തിയിലായത്. 15 വർഷമായി മണ്ണാർക്കാട്, മണ്ഡലത്തിന് പുറത്ത് നിന്നാണ് സ്ഥാനാർത്ഥി. ഇത്തവണ മണ്ഡലത്തിലുളളവരെ പരിഗണിക്കണമെന്ന് മണ്ണാർക്കാട്ടെ മുതിർന്ന നേതാക്കൾ സംസ്ഥാന നേതൃത്വത്തെ പല തവണ അറിയിച്ചിരുന്നു. എന്നാൽ ഇത് പരിഗണിക്കാതെ എൻ ഷംസുദ്ദീനെ നാലാമതും സ്ഥാനാർത്ഥിയായി പ്രഖ്യാപിക്കുകയായിരുന്നു. മാത്രമല്ല നേതാക്കളുടെ അഭിപ്രായത്തെ കാര്യമായി പരിഗണിക്കാനോ കാര്യക്ഷമമായ ചർച്ച നടത്താനോ തയ്യാറായില്ലെന്നും പരാതിയുണ്ട്. ഇതിൽ അതൃപ്തിയുളള നേതാക്കൾ ഇന്ന് നടന്ന UDF സ്ഥാനാർത്ഥി എൻ. ഷംസുദ്ദീൻ്റെ റോഡ് ഷോയിൽ നിന്നും വിട്ടുനിന്നു. അസംത്യപ്തരുടെ ഒരു യോഗവും നടന്നു. സംസ്ഥാന, ജില്ലാ, മണ്ഡലം നേതാക്കളായ കളത്തിൽ അബ്ദുള്ള, കെ. ആലിപ്പു, സി. മുഹമ്മദ് ബഷീർ, നാസർ കൊമ്പത്ത്, ടി.സിദ്ധീഖ് തുടങ്ങിയ 25 ഓളം നേതാക്കളുടെ നേതൃത്വത്തിലാണ് യോഗം. ഇവരെ അനുനയിപ്പിക്കുന്നതിനായി നാളെ പാണക്കാട്ടേക്ക് വിളിച്ചിട്ടുണ്ട്. ഒരു വിഭാഗം യൂത്ത്ലീഗ് പ്രവർത്തകരും ഇന്നത്തെ റോഡ് ഷോയിൽ പങ്കെടുത്തില്ല. വർഷങ്ങളായി പ്രാദേശികവാദം നിലനിൽക്കുന്നുണ്ടെങ്കിലും ഇത്തവണ സ്ഥാനാർത്ഥിത്വം മണ്ഡലത്തിലേക്ക് ലഭിക്കുമെന്ന് നേതാക്കൾക്ക് കൂടുതൽ പ്രതീക്ഷ ഉണ്ടായിരുന്നു. എന്നാൽ ഇത് പരിഗണിക്കപ്പെടാതെ പോയതോടെ നേതാക്കൾക്കിടയിലെ അമർഷം പുറത്തുവരുന്നുണ്ട്. കഴിഞ്ഞ തവണകളിൽ തെരഞ്ഞെടുപ്പ് നയിച്ചിരുന്ന നേതാക്കളുടെ അസാന്നിധ്യം തുടരുകയാണെങ്കിൽ അത് യുഡിഎഫിൻ്റെ പ്രവർത്തനങ്ങളെ സാരമായി ബാധിക്കും എന്നതിൽ സംശയമില്ല. ലീഗ് കോട്ടയായ അലനല്ലൂർ എടത്തനാട്ടുര ഭാഗങ്ങളിലെ വോട്ടുപിടിക്കുകയെന്ന ലക്ഷ്യത്തോടെയാണ് എൽഡിഎഫ് അലനല്ലൂർ സ്വദേശിയായ മൻസിൽ അബൂബക്കറിനെ സ്ഥാനാർത്ഥിയാക്കിയത്. ഇതിനിടെ ലീഗിലെ ഭിന്നതകൂടി ശക്തമായാൽ തിരഞ്ഞെടുപ്പിൽ അത് UDF നെ പ്രതികൂലമായി ബാധിക്കും.

UDF ഇതുവരെ ജയിക്കാത്ത മണ്ഡലം, കോങ്ങാട്ടെ LDF കോട്ട ഇത്തവണ ഉറപ്പായും പൊളിക്കുമെന്ന് UDF സ്ഥാനാര്‍ത്ഥി KA തുളസി, കാഞ്ഞിരം മുതല്‍ പറളിവരെ റോഡ് ഷോ

UDF ഇതുവരെ ജയിക്കാത്ത മണ്ഡലം, കോങ്ങാട്ടെ LDF കോട്ട ഇത്തവണ ഉറപ്പായും പൊളിക്കുമെന്ന് UDF സ്ഥാനാര്‍ത്ഥി KA തുളസി, കാഞ്ഞിരം മുതല്‍ പറളിവരെ റോഡ് ഷോ

വീണ്ടും സ്ഥാനാര്‍ത്ഥി, കോങ്ങാട് ഇടതുകോട്ടയായി തുടരുമെന്ന് ശാന്തകുമാരി

വീണ്ടും സ്ഥാനാര്‍ത്ഥി, MLA ശാന്തകുമാരിയെ കെട്ടിപ്പിടിച്ച് സന്തോഷം പറഞ്ഞ് തൊഴിലുറപ്പിലെ അമ്മമാര്‍, എന്നെ കാഞ്ഞിരപ്പുഴയിലെ MLA എന്നും പറയുന്നവരുണ്ട്, അത്രയും കാര്യങ്ങള്‍ ഇവിടെ ചെയ്തിട്ടുണ്ടെന്നും ശാന്തകുമാരി, കോങ്ങാട് ഇടതുകോട്ടയായി തുടരുമെന്നും ശാന്തകുമാരി

സ്നേഹം പങ്കിട്ട് കവിത ഗോൾഡ് & ഡയമണ്ട്സിന്റെ സൗഹൃദ സദസ്സും ഇഫ്താർ മീറ്റും നടന്നു

സ്വർണ തിളക്കത്തിനൊപ്പം സ്നേഹം കൂടി പങ്കിട്ട് മണ്ണാർക്കാട് കവിത ഗോൾഡ് & ഡയമണ്ട്സ്, സൗഹൃദ സദസ്സും ഇഫ്താർ മീറ്റും സംഘടിപ്പിച്ചു. മണ്ണാർക്കാട് MP ഓഡിറ്റോറിയത്തിൽ നടന്ന പരിപാടി MLA എൻ. ഷംസുദ്ദീൻ ഉദ്ഘാടനം ചെയ്തു. സഹപ്രവർത്തകർക്കൊപ്പം നോമ്പെടുത്ത അനുഭവവും പെരുന്നാൾ ആശംസകളും സൗഹൃദ സദസ്സിനെത്തിയവർ പങ്കുവച്ചു. ശേഷം ഇഫ്താർ സംഗമം നടന്നു. നഗരസഭ വൈസ് ചെയർപേഴ്സൺ കെ. ബാലകൃഷ്ണൻ, KPS പയ്യനെടം, ജോസ് ബേബി, സദഖത്തുള്ള പടലത്ത്, ഗിരീഷ് ഗുപ്ത, രമേഷ് പൂർണിമ, ഹരിലാൽ, ഷോറൂം മാനേജർമാരായ ബൈജു, റിയാസ് അലി, ഡിജിഎം ഷുക്കൂർ, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, സാമൂഹ്യ, സാംസ്‌കാരിക രംഗത്ത് നിന്നുള്ളവർ, സ്റ്റാഫ്‌ അംഗങ്ങൾ, ഉപഭോക്താക്കൾ തുടങ്ങിയവർ പങ്കെടുത്തു.

Videos

മണ്ണാർക്കാട് പുരം 2024 - വലിയാറാട്ട് തത്സമ

മണ്ണാർക്കാട് പുരം 2024 - വലിയാറാട്ട് തത്സമ

മണ്ണാര്‍ക്കാട് പൂരം 2020 - ചെട്ടിവേല തത്സമയം

മണ്ണാര്‍ക്കാട് പൂരം 2020 - ചെട്ടിവേല തത്സമയം

മണ്ണാര്‍ക്കാട് പൂരം തത്സമയം : ഡബിള്‍ നാദസ്വരം, ഡബിള്‍ തായമ്പക, പാഞ്ചാരിമേളം, കുടമാറ്റം .

മണ്ണാര്‍ക്കാട് പൂരം തത്സമയം : ഡബിള്‍ നാദസ്വരം, ഡബിള്‍ തായമ്പക, പാഞ്ചാരിമേളം, കുടമാറ്റം .

മണ്ണാര്‍ക്കാട് പൂരം തത്സമയം : പാഞ്ചാരിമേളം കുടമാറ്റം

മണ്ണാര്‍ക്കാട് പൂരം തത്സമയം : പാഞ്ചാരിമേളം കുടമാറ്റം