കാഞ്ഞിരപ്പുഴ റോഡിനരികില്‍ മലമ്പാമ്പ്

കാഞ്ഞിരപ്പുഴ റോഡിനരികില്‍ മലമ്പാമ്പ്, പള്ളിപ്പടി ജംഗ്ഷനില്‍ റോഡിന് സമീപത്തെ കുറ്റിക്കാട്ടില്‍ നിന്നാണ് തിങ്കളാഴ്ച്ച രാത്രി 9:30 ഓടെ പാമ്പിനെ പിടികൂടിയത്. സിവില്‍ ഡിഫന്‍സ് അംഗവും സര്‍പ്പ വളണ്ടിയറുമായ ഹംസ പിച്ചളമുണ്ട പിടികൂടിയ പാമ്പിനെ വനംവകുപ്പിന് കൈമാറി

News

KFDC ചെയര്‍മാന്‍ റസാഖ് മൗലവിയുടെ വാഹനവും ആമ്പുലന്‍സും കൂട്ടിയിടിച്ച് അപകടം, നിസാര പരിക്കെന്ന് വിവരം

KFDC ചെയർമാൻ റസാഖ്‌ മൗലവി സഞ്ചരിച്ച ഔദ്യോഗിക വാഹനം ആംബുലൻസുമായി കൂട്ടിയിടിച്ചു. പാലക്കാട്‌ പുതുപ്പരിയാരത്ത് വച്ചാണ് അപകടമുണ്ടായത്. അദ്ദേഹത്തെ പെരിന്തൽമണ്ണ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നിസാരമായ പരിക്കുകളാണെന്നാണ് വിവരം.

നടപ്പാത വേണം, ഡ്രൈനേജും ഒരുക്കണം, റോഡ് മുറിക്കാൻ ഡിവൈഡറിനിടയിൽ വഴി ഇടണം, പരാതികളൊഴിയാതെ പനയംപാടം റോഡ്, നാട്ടുകാർ പ്രതിഷേധിച്ചു

പരാതികൾ അവസാനിക്കാതെ കല്ലടിക്കോട് പനയംപാടം റോഡ്, നടപ്പാത ഒരുക്കി കൈവരി സ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് നാട്ടുകാരുടെ നേതൃത്വത്തിൽ പ്രതിഷേധം നടന്നു, ജില്ലാ കലക്ടറുമായി സംസാരിച്ച ശേഷം തീരുമാനമെടുക്കാമെന്ന് അധികൃതർ. ദേശീയപാത പനയംപാടത്ത് നടപാത ഒരുക്കാത്തതിൽ അങ്ങാടിക്കാട് പ്രദേശ നിവാസികളാണ് പ്രതിഷേധവുമായി എത്തിയത്. പനയംപാടം - മണ്ണാർക്കാട് റോഡിൽ വലതുവശത്ത് നടപ്പാതയില്ല, അഴുക്കുച്ചാൽ സൗകര്യവും ഒരുക്കിയിട്ടില്ല. മഴ പെയ്താൽ റോഡിലൂടെയാണ് വെള്ളമൊലിച്ചു പോകുക. മാത്രമല്ല, റോഡിൽ ഡിവൈഡർ സ്ഥാപിച്ചിട്ടുള്ളതിനാൽ എതിർവശത്തുള്ള ഹൈസ്കൂളിന് സമീപമെത്താൻ ഏറെ ചുറ്റി സഞ്ചരിക്കേണ്ടുന്ന സ്ഥിതിയാണ്. അഴുക്കുചാൽ നിർമ്മിച്ച് അതിനുമുകളിലൂടെ നടപ്പാത ഒരുക്കി കൈവരി സ്ഥാപിക്കണമെന്നും ഡിവൈഡറിനിടയിൽ മറുവശത്തേക്ക് കടക്കുവാൻ വഴിയൊരുക്കണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു. ഒപ്പ് ശേഖരണം നടത്തി വിവിധ വകുപ്പുകൾക്ക് പരാതി നൽകാൻ ഒരുങ്ങുകയാണ് നാട്ടുകാർ. ദേശീയ ഗതാഗത വകുപ്പ് അസി. എക്സിക്യൂട്ടീവ് എൻജിനീയർ സുനിലുമായി നാട്ടുകാർ ചർച്ച നടത്തി. ജില്ലാ കലക്ടറുമായി സംസാരിച്ച ശേഷം തീരുമാനമെടുക്കാമെന്ന് അദ്ദേഹം അറിയിച്ചു. ദേശീയപാത വകുപ്പ് അനുവദിച്ച ഒരു കോടി 35ലക്ഷം രൂപയുടെ നവീകരണ പ്രവർത്തനമാണ് പനയംപാടത്ത് നടക്കുന്നത്. കരിമ്പ ഹയർ സെക്കൻഡറി സ്കൂൾ, ആരാധനാലയങ്ങൾ, പഞ്ചായത്ത് ഓഫീസ് എന്നിവ സ്ഥിതി ചെയ്യുന്ന സ്ഥലമാണ് പനയംപാടം.

വ്രതനാളുകൾ തുടങ്ങി, ആകാശം കണ്ട് ആനന്ദാന്തരീക്ഷത്തിൽ നോമ്പ് തുറക്കാം, നിസ്കരിക്കാനുള്ള സൗകര്യവും, ഇഫ്താർ വിരുന്നിന് ഇടമൊരുക്കി കെപിഎം റെസ്റ്റോറന്റ്

പഴങ്ങളും, പലഹാരങ്ങളും പാനീയങ്ങളുമായി നോമ്പ് തുറക്കാം, ശേഷം നിസ്കരിക്കാം, പിന്നെ രുചിയേറിയ ഭക്ഷണങ്ങൾ ആസ്വദിച്ച് കഴിക്കാം. കുടുംബം, സുഹൃത്തുക്കൾ, സഹപ്രവർത്തകർ ആർക്കൊപ്പമായാലും ഇഫ്താർ വിരുന്നൊരുക്കാൻ ഇടമൊരുക്കി നൽകുകയാണ് മണ്ണാർക്കാട് കെപിഎം റെസ്റ്റോറന്റ്. കോടതിപ്പടി ഡോറോ റോയൽ സ്യൂട്ടുമായി സഹകരിച്ചുകൊണ്ടാണ് ഡോറോയുടെ റൂഫ് ടോപ്പിൽ പുണ്യമാസത്തിലെ എല്ലാ ദിവസവും ഇഫ്താർ വിരുന്നിനുള്ള ഇടമൊരുക്കി നൽകുന്നത്. ജ്യൂസ്, മൊഹബത്ത് കാ സർബത്ത്, ചിൽഡ് ജ്യൂസ്, ബോട്ടിൽ വാട്ടർ എന്നിവയാണ് വെൽക്കം ഡ്രിംഗ്സിൽ ഉള്ളത്. ഡേറ്റ്സ്, കട്ട്‌ ഫ്രൂട്ട്സ്, 4 തരം സ്നാക്ക്സുകൾ, തരി കഞ്ഞി, നാടൻ മട്ടൻ സൂപ്പ് എന്നിവ സ്റ്റാർട്ടേഴ്സിൽ ഉൾപ്പെടുന്നു. സാലഡ്, അപ്പം, പത്തിരി, കോയിൻ പൊറോട്ട, മടക്ക് ചപ്പാത്തി, ചിക്കൻ, ബീഫ് ബിരിയാണികൾ, നെയ്ച്ചോറ്, ചിക്കൻ കുറുമ, ഫിഷ് മംഗോ കറി, ബീഫ് വരട്ട്, ചിക്കൻ ചില്ലി, ചിക്കൻ കൊണ്ടാട്ടം എന്നിവയാണ് ഇഫ്താർ വിരുന്നിലെ പ്രധാന വിഭവങ്ങൾ. പിന്നീടൊരു ചായയും ആകാം. വെജ് സ്റ്റൂവും ഇവിടെയുണ്ട്. 5 പേരായാലും 10 പേരായാലും ഇഫ്താർ പാർട്ടി ഒരുക്കി നൽകാൻ കെപിഎം റെസ്റ്റോറന്റ് സജ്ജമാണെന്ന് ഫിറോസ് ബാബു, ഷൗക്കത്ത് എന്നിവർ പറഞ്ഞു. 200 ഓളം ആളുകൾക്ക് ഇരിക്കുവാനുള്ള സൗകര്യത്തോടെയാണ് ഇഫ്താർ പാർട്ടി ഒരുക്കാൻ തയ്യാറായിരിക്കുന്നത്. ഉപഭോക്താക്കളുടെ ആവശ്യപ്രകാരം വിഭവങ്ങളിൽ മാറ്റം വരുത്തി നൽകുകയും ചെയ്യുന്നുണ്ട്.

പതിവുതെറ്റിക്കാതെ 16-ാം വർഷവും യൂത്ത് ലീഗ് പ്രവർത്തകർ താലൂക്ക് ആശുപത്രിയിലെത്തി, ഒരുമാസക്കാലം പ്രവർത്തകരുടെ സ്നേഹ ഇഫ്താർ ആശുപത്രിയിലെത്തും

പത്തിരി, നൂൽപ്പുട്ട്, ചിക്കൻ കറി തുടങ്ങി വിഭവങ്ങളുമായി പതിവുതെറ്റിക്കാതെ 16-ാം വർഷവും യൂത്ത് ലീഗ് പ്രവർത്തകർ താലൂക്ക് ആശുപത്രിയിലെത്തി, ഒരുമാസക്കാലം പ്രവർത്തകരുടെ സ്നേഹ ഇഫ്താർ ആശുപത്രിയിലെത്തും, തുടക്കം കുറിക്കാൻ MLA എൻ. ഷംസുദീനും എത്തി. ഒന്നരപതിറ്റാണ്ടായി തുടർന്നു പോരുന്ന മണ്ണാർക്കാട് നിയോജക മണ്ഡലം യൂത്ത് ലീഗ് പ്രവർത്തകരുടെ സ്നേഹ ഇഫ്താർ മൂന്ന് വർഷമായി ഹൈദരലി ഷിഹാബ് തങ്ങളുടെ പേരിലാണ് നൽകുന്നത്. രോഗികൾ, കൂട്ടിരിപ്പുകാർ, ജീവനക്കാർ തുടങ്ങി മണ്ണാർക്കാട് താലൂക്ക് ആശുപത്രിയിലുള്ള 250 ഓളം പേർക്കുള്ള ഭക്ഷണമാണ് പ്രവർത്തകർ വിതരണം ചെയ്തത്. എല്ലാ വിശ്വാസങ്ങളിലും വ്രതമുണ്ട്, വ്രതമെന്നാൽ പട്ടിണിയല്ല, സത്കർമങ്ങൾ ചെയ്യുമ്പോഴാണ് വ്രതം അതിന്റെ പൂർണതയിലെത്തുന്നതെന്ന് MLA പറഞ്ഞു. പത്തിരി, നൂൽപുട്ട്, ചിക്കൻ കറി, ചായ, ലൈം ജ്യൂസ്, ഈന്തപ്പഴം എന്നിങ്ങനെ വിഭവങ്ങളാണ് നൽകിയത്. പുണ്യമാസത്തിലുടനീളം താലൂക്ക് ആശുപത്രിയിലും അൽമ ആശുപത്രിയിലും നടക്കുന്ന സ്നേഹ ഇഫ്താറിന് പെരുന്നാളിന് ബിരിയാണി വിളമ്പിക്കൊണ്ടാണ് സമാപനം കുറിക്കുകയെന്ന് പ്രവർത്തകർ പറഞ്ഞു. ജില്ലാ പഞ്ചായത്ത്‌ മെമ്പർ റഷീദ് ആലായൻ, നഗരസഭ ചെയർപേഴ്സൺ കെ. സജ്‌ന, ഡോ. മേരി ജ്യോതി, യൂത്ത് ലീഗ് മണ്ഡലം പ്രസിഡന്റ്‌ ഷമീർ പഴേരി, മുനീർ താളിയിൽ, ഷറഫുദ്ധീൻ ചങ്ങലീരി , സക്കീർ മുല്ലക്കൽ, ഷമീർ, സമദ് പൂവക്കോടൻ, ഷൗക്കത്ത് പുറ്റാനിക്കാട്, യൂത്ത് ലീഗ് പ്രവർത്തകർ, സന്നദ്ധ പ്രവർത്തകർ, ജനപ്രതിനിധികൾ തുടങ്ങിയവർ സംബന്ധിച്ചു.

Videos

മണ്ണാർക്കാട് പുരം 2024 - വലിയാറാട്ട് തത്സമ

മണ്ണാർക്കാട് പുരം 2024 - വലിയാറാട്ട് തത്സമ

മണ്ണാര്‍ക്കാട് പൂരം 2020 - ചെട്ടിവേല തത്സമയം

മണ്ണാര്‍ക്കാട് പൂരം 2020 - ചെട്ടിവേല തത്സമയം

മണ്ണാര്‍ക്കാട് പൂരം തത്സമയം : ഡബിള്‍ നാദസ്വരം, ഡബിള്‍ തായമ്പക, പാഞ്ചാരിമേളം, കുടമാറ്റം .

മണ്ണാര്‍ക്കാട് പൂരം തത്സമയം : ഡബിള്‍ നാദസ്വരം, ഡബിള്‍ തായമ്പക, പാഞ്ചാരിമേളം, കുടമാറ്റം .

മണ്ണാര്‍ക്കാട് പൂരം തത്സമയം : പാഞ്ചാരിമേളം കുടമാറ്റം

മണ്ണാര്‍ക്കാട് പൂരം തത്സമയം : പാഞ്ചാരിമേളം കുടമാറ്റം